കമ്യൂണിസത്തക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും വിയോജിപ്പുകള്‍ ഏറെയുള്ള കാലമാണിത്. അതിലുമേറെയാകാം ഫിദല്‍ കാസ്ട്രോയെക്കുറിച്ചും. വിമര്‍ശകര്‍ക്ക് ഫിദല്‍
വിപ്ലവകാരിയായ ഏകാധിപതിയും ഏകാധിപതിയായ വിപ്ലവകാരിയുമാണ്. പക്ഷേ അതിലധികമാണ് രണ്ടു നൂറ്റാണ്ടുകള്‍ക്കിടയിലെ വിവാദ നായകനെന്ന അദ്ദേഹത്തിനുള്ള മേല്‍വിലാസം. അവകാശത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പോരാട്ടവും വെളുത്തവന്റെ അതിക്രമവും അത് അമേരിക്കന്‍ വെള്ളക്കാരനും കൂടിയായപ്പോള്‍ അതിനെ എതിര്‍ക്കാനുള്ള വഴിയായി ഫിദല്‍ കാസ്ട്രോ കണ്ടത് കമ്യൂണിസ്റ്റു പോരാട്ടമാണ്.ചെഗുവേരയുമായി കൂടിയപ്പോള്‍ പോരാട്ടത്തിന് ഒളിവഴികൂടി ഉണ്ടായി. അവിടെന്നാണ് കാസ്ട്രോ ഗെറില്ലാ സമരമുറ സ്വീകരിക്കുന്നത്.
അമേരിക്കന്‍ സാമ്രാജ്യാധിപത്യത്തിനും അവരുടെ പാവ ഭരണാധികാരിയായ ബാസ്റ്റിറ്റിയൂട്ടയ്ക്കും എതിരെയാണ് ഒരേ സമയം ഫിദല്‍ കാസ്ട്രോ പോരാടിയത്. അര്‍ജന്റീനിയന്‍ വിപ്ലവകാരി ചെഗ്വേര സുഹൃത്തായപ്പോള്‍ ഗറില്ല സമര മുറകള്‍ക്ക് ആക്കം കൂടി. ഭക്ഷണത്തില്‍ വിഷം കൊടുത്തുകൊണ്ട് പോലും നിതാന്ത ശത്രുവായ കാസ്ട്രോയെ അമേരിക്ക കൊല്ലാന്‍ ശ്രമിച്ചത് അറുനൂറിലേറെ തവണയാണ്. അമേരിക്കന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെടുകയെന്നത് കാസ്ട്രോയ്ക്ക് സാഹസികമായ നിത്യവൃത്തിപോലെയായി. ഒളിഞ്ഞും തെളിഞ്ഞും സിഐഎയുടെ തോക്കിനുമുന്നില്‍ എപ്പോഴും കാസ്ട്രോ ഉണ്ടായിരുന്നു.
ബാസ്റ്റിറ്റിയൂട്ടയുടെ സര്‍ക്കാരിനെ അട്ടിമറിച്ചു കൊണ്ട് ക്യൂബയുടെ ഭരണമേറിയ ഫിഡല്‍ കാസ്ട്രോ പതിറ്റാണ്ടുകളോളം ചോദ്യം ചെയ്യാനാവാത്ത പ്രസിഡന്റായി തുടര്‍ന്നു. അദ്ദേഹത്തെ വിപ്ലവ ഗുരുവാക്കിയ ചെഗ്വേരയും കുറച്ചുകാലം ക്യൂബന്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. വിപ്ലവത്തിന്റെ എടുത്ത് ചാട്ടക്കാരനായ ചെഗ്വേരയ്ക്ക് പക്ഷെ, മന്ത്രിപദം കേവലം വിശ്രമം പോലെയായിരുന്നു. അതുകൊണ്ട് തന്നെ അടങ്ങിയിരിക്കാത്ത അദ്ദേഹം വിപ്ലവത്തിലേക്ക് തന്നെ തിരിച്ചു.
കാസ്ട്രോയുടെ കമ്മ്യൂണിസ്റ്റ് ഭരണത്തോടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ അഭിമുഖ്യമുള്ള പോരാട്ടങ്ങളും സമരമുറകളും തുറക്കപ്പെട്ടു. കാസ്ട്രോയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിനിടയില്‍ സ്വന്തം രാജ്യത്തിന്റെ പ്രശ്നങ്ങളോടെപ്പം തന്നെ അമേരിക്ക എന്ന ശത്രുവിനോടും കാസ്ട്രോയ്ക്ക് പോരാട്ടം തുടരേണ്ടി വന്നു. കാസ്ട്രോയെ മറികടന്ന് ക്യൂബയിലെ വന്‍ വ്യവസായികളെ പോലും അമേരിക്ക പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. ക്യൂബയുടെ വരുമാന സ്രോതസായ കരിമ്പിന് പാടങ്ങള്‍ പോലും അമേരിക്കയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. അവിടെയും വിശ്വാസവും ഇഛാശക്തിയും കൊണ്ട് കാസ്ട്രോ അമേരിക്കയെ തോല്പിച്ചു. സോവിയറ്റ് യൂണിയന് എന്നും പ്രചോദനമായി കാസ്ട്രോയുടെ കൂടെയുണ്ടായിരുന്നു.
കാസ്ട്രോ തന്റെ പ്രസിഡന്റു പദവി അനുജന് റൗള്‍ കാസ്ട്രോവിനു കൈമാറി. രോഗഗ്രസ്തനായി മാറിയപ്പോഴായിരുന്നു കാസ്ട്രോവിന്റെ ഈ പദവി കൈമാറ്റം. ക്യൂബന്‍ വിപ്ലവ നേതാവെന്നും ലോകാരാധ്യ കമ്യൂണിസ്റ്റെന്നും കാസ്ട്രോയെ വാഴ്ത്തുമ്പോഴും അതേ കനത്തിലും ശക്തിയിലും ഏകാധിപതിയായ വിപ്ലവകാരിയെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. എന്തിന്റെ പേരിലായാലും പതിറ്റാണ്ടോളം പ്രസിഡന്റായിരുന്നത്, കമ്യൂണിസ്റ്റായതു കൊണ്ട് ഏകാധിപതിയല്ലെന്നു പറയാനാവില്ല. വിപ്ലവ പോരാട്ടകാലത്ത് സഹയാത്രികനായിരുന്നു റൗള്‍ കാസ്ട്രോ എ കാരണം കൊണ്ടുമാത്രാണോ അദ്ദേഹത്തെ ഭരണാധികാരിയാക്കിയതെന്നു വിശ്വസിക്കാനാവുമോ. രാജാവ് അന്തരാവകാശിക്കു ഭരണം കൈമാറും പോലെയാണ് സഹോദരന് റൗളിനു തന്നെ സാരഥ്യം കൈമാറിയത്.
കരീബിയന്‍ കടലില്‍ സ്വകാര്യ ദ്വീപും അത്യാഡംബര കപ്പലും സ്വന്തമാക്കി സുഖിച്ചു കഴിയുകയായിരുന്നു കാസ്ട്രോയെന്നു പറഞ്ഞത് ഫോബ്സ് മാഗസിനാണെന്നു പറഞ്ഞ് നമുക്കു തള്ളാം. പക്ഷേ ആഡംബരത്തിന്റെ ആഹ്ലാദത്തില്‍ കഴിയുകയായിരുന്നു കാസ്ട്രോയെന്നു വിളിച്ചു പറഞ്ഞത് പതിനേഴുകൊല്ലം അദ്ദേഹത്തിന്റെ ബോഡിഗാര്‍ഡായിരുന്ന ജുവാന്‍ റെയ്നാള്‍ഡോ സാഞ്ചസാണ്. ജനപ്രിയ നേതാവായി തുടരുമ്പോഴും ഒരു രാജാവിനെപ്പോലെ കാസ്ട്രോ സുഖിച്ചെന്ന് സാഞ്ചസ്. സൗത്ത് ഹവാനയിലായിരുന്നു ഈ ആഡംബര കേന്ദ്രം
വളരെ അടുത്തവര്ക്കുമാത്രമേ ഇത് അറിയാമായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ കമ്മ്യൂണിസ്റ്റ് വിപ്ലവ നക്ഷത്രമെന്ന പേരിനൊപ്പം വിപ്ലവകാരിയായ ഏകാധിപതിയെന്ന വിശേഷണം കാസ്ട്രോയ്ക്ക് ഉണ്ട്. അതേ, രണ്ട് മുഖമുള്ള ഒരാള്‍ ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: