കോരുത്തോട്: ശബരിമലയില്‍ കുപ്പിവെള്ളം നിരോധിച്ചതോടെ ശബരി ജലം കുപ്പിവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ ശബരിമലയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിരോധിച്ചതോടെയാണ് പ്ലാസ്റ്റിക് കുപ്പികളിലെത്തുന്ന കുപ്പിവെള്ളത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്. വനംവകുപ്പും ഇക്കോ വികസന കമ്മിറ്റിയും ചേര്‍ന്നാണ് ശബരിജലം നിര്‍മ്മിക്കുന്നത്.
കാനനപാതയില്‍ കുറഞ്ഞ വിലയ്ക്ക് തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജലം നല്‍കുക, ഒഴിഞ്ഞ കുപ്പികള്‍ ഒരു രൂപ നല്കി തിരികെ വാങ്ങുക എന്നീ ലക്ഷ്യവുമായി 2009 ല്‍ കോരുത്തോട്ടിലെ മൂഴിക്കലിലാണ് ശബരിജലം പ്ലാന്റ് തുടങ്ങിയത്. കുടിവെള്ളം ക്ഷാമം ഏറെ അനുഭവപ്പെടുന്ന കാനനപാതയില്‍ ശബരി ജലവിതരണം തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. ബദല്‍ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് കുപ്പിവെള്ള നിരോധനം തിര്ത്ഥാടകര്ക്കാണ് ഇരുട്ടടിയായത്.
43 പേര്‍ക്ക് ജോലി ലഭിച്ചിരുന്ന സ്ഥാപനത്തിന്റെ പ്രധാന വരുമാനം തീര്‍ത്ഥാടന കാലത്തെ വില്‍പ്പനയായിരുന്നു. കഴിഞ്ഞ 7 വര്‍ഷമായി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വരുന്ന പ്ലാന്റില്‍ നിന്ന് തിര്‍ത്ഥാടനകാലത്ത് ശരാശരി 5 ലക്ഷം ലിറ്ററോളം വെള്ളം ഉല്‍പ്പാദിച്ചിരുന്നു. വനം, ടൂറിസം വകുപ്പുകളുടെ ആവശ്യങ്ങള്‍ക്ക് ശബരിജലമാണ് ഉപയോഗിക്കുന്നത്. ആതിരപ്പള്ളി, ഗവി, മൂന്നാര്‍, തേക്കടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഇവിടെ നിന്നാണ് കുപ്പിവെള്ളം വിതരണം ചെയ്യുന്നത്.
തിരുവന്തപുരത്ത് വനശ്രീ കേന്ദ്രീകരിച്ച് സര്‍ക്കര്‍ ഓഫീസുകളില്‍ ശബരിജലം നല്‍കുന്നുണ്ട്. ഇതിനായി വര്‍ഷത്തില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ആവശ്യമേ വരുന്നുള്ളു. ദിവസം 15,000 ലിറ്റര്‍ വെള്ളം ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. കാനനപാതയിലെ ഇടത്താവളങ്ങളില്‍ 20 ലിറ്റര്‍ വെള്ളം കൊള്ളുന്ന കണ്ടയിനര്‍ വഴി തീര്‍ത്ഥാടകര്‍ക്ക് വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പെന്ന് റേഞ്ച് ഓഫീസര്‍ സി.പി.സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: