ഇടുക്കി: കൊലക്കേസില്‍ ഹാജരാകാന്‍ മുട്ടം കോടതിയില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ എം എം മണിയുടെ നടപടി അധികാര ദുര്‍വിനിയോഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി. നിയമ സംവിധാത്തോടുള്ള വെല്ലുവിളിയാണ് മണി നടത്തിയത്.
ചുവന്ന ബീക്കണ്‍ ലൈറ്റ് പതിപ്പിച്ച ഏഴാം നമ്പര്‍ ഇന്നോവ കാറിലാണ് മൂന്ന് വണ്ടി പോലീസിന്റെ അകമ്പടിയോടെ മണി ഇന്നലെ മുട്ടം കോടതിയിലെത്തിയത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയിലെത്തിയത് സ്വന്തം പോക്കറ്റിലെ കാശ് മുടക്കി, പോലീസിന്റെ സഹായമില്ലാതെ.
പ്രതിയെത്തിയത് രാജകീയമായി. ഈ വരവ് മണിയെ കൂടുതല്‍ പ്രശ്നത്തിലാക്കും. യാത്രയുടെ പേരില്‍ കോടതി കയറേണ്ടിയും വരും. മന്ത്രിയുടെ ടൂര്‍ ഡയറിയില്‍ ഇന്നലത്തെ യാത്ര, മുട്ടം കോടതി യാത്ര എന്ന് എഴുതിയേ മതിയാകൂ. ഈ വരവ് കോടതി നടപടികളെ സ്വാധീനിച്ചേക്കാമെന്ന് പ്രോസിക്യൂഷന് ഭയവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: