താനെ: മഹാരാഷ്ട്രയില്‍ സഹകരണ ബാങ്കില്‍ നിന്നും ഏഴു കോടി തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് മാനേജര്‍ അടക്കം ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ബാങ്ക് ഉപഭോക്താക്കള്‍ നിക്ഷേപിച്ച പണം വകമാറ്റി ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് കേരളത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുന്നതായി ഈ സംഭവം വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് വിഭാഗത്തിന് (എക്കണോമിക്സ് ഒഫന്‍സസ് വിങ്) ബാങ്ക് അധികാരികള്‍ പരാതി കൈമാറിയതായി ചിതല്‍സര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജി. ഡി. പിങ്ക്ലെ അറിയിച്ചു.
വിശ്വാസവഞ്ചന, ചതി തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാങ്കിലെ കംപ്യൂട്ടര്‍ സിസ്റ്റം ഹാക്ക് ചെയ്താണ് ഇവര്‍ പണം തട്ടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഐടി വകുപ്പു പ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബാങ്ക് ഉപോഭോക്താക്കളെ വഞ്ചിച്ച് 6,92,19,047 കോടി തട്ടിയെന്നാണ് ബാങ്ക് ഡയറക്ടര്‍ രാജു ഫന്സെയുടെ പരാതിയില്‍ പറയുന്നത്. ഇതുപ്രകാരം ബാങ്കിലെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് പ്രതികളിലൊരാളായ സത്യേന്ദ്ര സെല്‍വയുടെ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റി നിക്ഷേപിക്കുകയായിരുന്നു. ബാങ്ക് മാനേജര്‍ അഞ്ജലി പിസല്‍, മറ്റു ജീവനക്കാരായ ചന്ദ്രശേഖര്‍ കര്‍വെ, ഉണ്ണതി തോംബ്രെ, സതീഷ് ജാംബ്ലെ, വികാസ് കുബല്‍ നരേന്ദ്ര ജാധവ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: