കല്‍പ്പറ്റ: കറന്‍സി പിന്‍വലിക്കലിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലക്ക് കേന്ദ്രം നബാര്‍ഡ് വഴി അനുവദിക്കുന്ന 23,000 കോടി രൂപയുടെ വിതരണം സംബന്ധിച്ച് കണക്കെടുപ്പ് തുടങ്ങി.സംസ്ഥാനത്ത് സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ സഹകരണ ബാങ്കുകള്‍ വഴിയാണ് വായ്പ നല്‍കുന്നത്. കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാര്‍ഷിക വായ്പകളാണ് നല്‍കുന്നത്.
ഓരോ ജില്ലക്കും ആവശ്യമായ തുക സംബന്ധിച്ച വിവര ശേഖരണമാണ് ആദ്യം നടക്കുന്നത്. വായ്പ നല്‍കുന്നതിനെകുറിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം വന്നയുടന്‍ തന്നെ നബാര്‍ഡ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിവേഗം തന്നെ ഇതുസംബന്ധിച്ച അറിയിപ്പും സംസ്ഥാന സഹകരണബാങ്കിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച കണക്കുകള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ ബാങ്കുള്‍ക്ക് അറിയിപ്പ് നല്‍കിയത്.
വെള്ളിയാഴ്ച തന്നെ ഭൂരിഭാഗം ജില്ലാസഹകരണ ബാങ്കുകളും ആദ്യ കണക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ ആവശ്യമുള്ള തുകയുടെയും പ്രതീക്ഷിക്കുന്ന വായ്പ തുകയുടെയും കണക്കാണ് നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ 2016-17 വര്‍ഷത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്തിട്ടുള്ള കാര്‍ഷിക വായ്പയുടെ കിട്ടാനുള്ള തുകയുടെ കണക്കും നല്‍കിയിട്ടുണ്ട്.
വയനാട് ജില്ലാ സഹകരണ ബാങ്ക് 27 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി 118.71 കോടി രൂപ ഇതിനോടകം കാര്‍ഷിക വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 48.55 കോടി രൂപ മാത്രമാണ് സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും ലഭിച്ചിട്ടുള്ളത്. ബാക്കി തുക ജില്ലാ ബാങ്കിന് കിട്ടാനുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 26.32 കോടി രൂപ വയനാട്ടില്‍ കാര്‍ഷിക വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 11.84 കോടി രൂപ സംസ്ഥാന സഹകരണ ബാങ്ക് നല്‍കിയതാണ്. ബാക്കി തുകയും പുതിയ കണക്കെടുപ്പോടുകൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാബാങ്ക് അധികൃതര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇപ്പോഴത്തെ തുക ഉടന്‍ തന്നെ കര്‍ഷകര്‍ക്ക് വായ്പയായി നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: