കൊല്ലം: അനധികൃതമായി ലോറിയില്‍ കടത്തികൊണ്ടുപോകുകയായിരുന്ന റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ പോലീസ് പിടികൂടി. 175 ചാക്ക് ഗോതമ്പും 75 ചാക്ക് അരിയുമാണ് പിടിച്ചെടുത്തത്. കൊല്ലം ചിന്നക്കടയില്‍ ട്രാക്ക് പ്രവര്‍ത്തകര്‍ രാത്രികാലത്ത് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പി വിതരണം നടത്തുന്നതിനിടെ കൊല്ലം വെസ്റ്റ് സിഐ ബിജു സംശയാസ്പദമായി അരിയും ഗോതമ്പും അടങ്ങിയ ചാക്കുകളുമായി കാണപ്പെട്ട ലോറി പരിശോധനയ്ക്കായി പോലീസ് സ്റ്റേഷനില്‍ അയയ്ക്കുകയായിരുന്നു. റേഷനിംഗ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ പൊതുവിതരണത്തിനുള്ള ഭക്ഷ്യസാധനങ്ങളാണെന്ന് ബോധ്യമായി. ഭക്ഷ്യസാധനങ്ങള്‍ തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട ഭാഗത്തുനിന്നും കൊണ്ടു വരികയായിരുന്നെന്നും ഗോതമ്പ് ചേര്‍ത്തല കണിച്ചകുളങ്ങര യിലെ ഇ മെസിയോ ആഗ്രോ ടെക്കിനും അരി, മൂവാറ്റുപുഴ നാഷണല്‍ ട്രേഡേഴ്സിലേക്കും കൊണ്ടുപോയതാണെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുജിന്‍(23) പറഞ്ഞു. അറസ്റ്റ് ചെയ്ത സുജിനെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: