ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്നുള്ള പരുത്തിയുടെയും മറ്റ് പച്ചക്കറികളുടെയും ഇറക്കുമതി പാക്കിസ്ഥാന് അവസാനിപ്പിച്ചു. നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാഗ അര്‍ത്തി വഴിയും കറാച്ചി തുറമുഖം വഴിയുമുള്ള ചരക്കുനീക്കം തടഞ്ഞുവെന്നാണ് പാക്കിസ്ഥാന് അറിയിച്ചത്.
പരുത്തിക്ക് പുറമേ മറ്റ് വിളകളും പച്ചക്കറികളും വേണ്ടെന്നാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷന്‍ (ഡിപിപി) ഉദ്യാഗസ്ഥര്‍ പറയുന്നത്. പരുത്തി ഇറക്കുമതിക്കാരും കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റുമാരും ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പാക്കിസ്ഥാന് നിരോധിച്ചുവെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയുടെ പരുത്തി ഉത്പാദനത്തിന്റെ 40% പാക്കിസ്ഥാനിലേയ്ക്കാണ് കയറ്റുമതി ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: