തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ഐഎഎസുകാരനായ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ അടിയന്തര പരിഗണനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് ഉറപ്പു നല്കി. കരമന- കളിയിക്കാവിള പാതയുടെ വികസനത്തെ സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി അറിയിച്ചു.
2-ാം ഘട്ട റോഡ് ഊര്‍ജിതമാക്കാന്‍ ഉദേ്യാഗസ്ഥന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലരാമപുരം- വഴിമുക്ക് വികസനം 2-ാം ഘട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കു, വഴിമുക്ക്- കളിയിക്കാവിള റോഡിന്റെ അലൈയന്മെന്റ് തയ്യാറാക്കി അതിര് തിരിച്ച് ഉടന്‍ കല്ലിടുക തുടങ്ങിയ ആവശ്യങ്ങളും ആക്ഷന്‍ കൗണ്‍സില്‍ മന്ത്രിക്കു മുമ്പാകെ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: