ചിറ്റൂര്‍ (പാലക്കാട്): വണ്ടിത്താവളം ടൗണിലെ ശെല്‍വഗണപതി ക്ഷേത്രത്തിനുനേരെ അജ്ഞാത സംഘം നാടന്‍ ബോംബെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരക്കാണ് സംഭവം. സ്ഫോടനത്തില്‍ ക്ഷേത്ര കവാടവാതിലിന് കേടുപാടുകളുണ്ടായി.
വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന കിരീടവും നിലവിളക്കുകളും, മാലയും ചിതറിക്കിടപ്പുണ്ട്. ക്ഷേത്രാങ്കണത്തില്‍ ശുചീകരണത്തിനിടെ പേപ്പര്‍, മറ്റ് ചില വസ്തുക്കള്‍ എന്നിവ കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായി ജോലിക്കാരി പറഞ്ഞു. കാലത്ത് ക്ഷേത്ര പൂജാരി സുബ്രഹ്മണ്യന് എത്തിയപ്പോഴാണ് ആക്രമണ വിവരം അറിയുന്നത്.
ക്ഷേത്രത്തിനു സമീപത്തെ താമസക്കാര്‍ രാത്രി പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും വിഷുപ്പടക്കം പൊട്ടിച്ചതാണെന്ന് കരുതി അന്വേഷിക്കാതിരുന്നതാണെന്നും പോലീസിനോടു പറഞ്ഞു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ക്ഷേത്രത്തിനു നേരെ ബോംബെറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. അക്രമത്തിനുപയോഗിച്ചത് പന്നിപ്പടക്കമാണെന്നാണ് പോലീസ് നിഗമനം.
ക്ഷേത്രത്തിനു നേരെ നടന്ന അക്രമവിവരം അറിഞ്ഞതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഹിന്ദുഐക്യവേദി, ബി ജെ പി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ 11 ന് ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. പള്ളിമുക്കില്നിന്നും തങ്കം തിയ്യറ്റര്‍ വരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍, പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. ആലത്തൂര്‍ ഡിവൈഎസ്പി ശങ്കര നാരായണന്, സി.ഐ.. പി സുധീര്‍, കുഴല്‍മന്ദം സിഐ ഹരിദാസ്, ചിറ്റൂര്‍ സിഐ സണ്ണിചാക്കോ, എസ് ഐമാരായ മുഹമ്മദലി, രതീഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ഉച്ചയോടെ തൃശൂരില്‍ നിന്നും ബോംബ്സ്വകാഡ് എസ്ഐ ഷിജി എബ്രഹാം, സൈന്റിഫിക് അസിസ്റ്റന്റ് ഉണ്ണികൃഷ്ണ്‍, ഡോഗ്സ്വാഡ് എന്നിവര്‍ പരിശോധന നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വണ്ടിത്താവളം ടൗണിന്റെ പ്രധാന �ഭാഗങ്ങളില്‍ കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ക്ഷേത്രാങ്കണത്തില്‍ നടന്ന നാട്ടുകാരുടെ പ്രതിഷേധ പൊതുയോഗം പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എ.ആര്. വില്സന്, എ കെ ഓമനക്കുട്ടന് ആര്.രവി, രവീന്ദ്രന് സതീശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: