കൊട്ടിയൂര്‍: ഹിന്ദു സമൂഹത്തിന് നേരെയുള്ള അക്രമങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായത്തോടെ ചില സങ്കുചിത താല്‍പ്പര്യക്കാര്‍ അനസൂത്യം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗ്ഗവറാം അഭിപ്രായപ്പെട്ടു. കൊട്ടിയൂരില്‍ ഹിന്ദുഐക്യവേദി പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിട്ടുള്ള അക്രമങ്ങളെക്കാള്‍ ഭീകരമായി സാംസ്കാരികമായ നശീകരണശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുന്ന സാഹചര്യം ഹിന്ദു സമൂഹം തിരിച്ചറിയണം. കൃസ്ത്യാനിയായ വെളുത്തച്ഛനും മുസ്ലീമായ വാവരും ഇല്ലാതെ അയ്യപ്പന് ഇല്ല എന്ന പരസ്യവാചകമാണ് മിക്ക ചാനലുകളും ഇന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇതേ ആശയം പുതുതലമുറയുടെ മേല്‍ കുത്തിവെക്കാന്‍ വിവിധ ചാനലുകള്‍ അയ്യപ്പന് കഥകള്‍ എന്ന പേരില്‍ വിവിധ സീരിയലുകള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിന്ദു സമൂഹത്തിന്റെ വിചാരങ്ങള്‍ക്കും യഥാര്‍ത്ഥ സമൂഹത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത ഇത്തരം പരിപാടികള്‍ സാംസ്കാരിക ഭീകരതയുടെ തനി ചിത്രമാണ്. അത് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എന്‍ഡിപി കൊട്ടിയൂര്‍ ശാഖാ പ്രസിഡണ്ട് വിദ്യാനന്ദന്‍ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ശിബിരത്തില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി അഡ്വ.ചന്ദ്രന് സുബഹ് ധര്‍മ്മടം, ഓമന ദത്തന്, യമുന രാധാകൃഷ്ണന്, ദേവകി വിജയന്, പ്രേമന് കൊല്ലംപറ്റ, കെ.കെ.ഷാജി, നിര്‍മ്മല അനിരുദ്ധന്, ചന്ദ്രമതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍.എസ്.സുബിന്, പഞ്ചായത്ത് ട്രഷറര്‍ അമല്‍ ഷാജി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: