അഡ്ലെയ്ഡ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ജയം. 7 വിക്കറ്റിനാണ് കംഗാരുക്കള്‍ വിജയം സ്വന്തമാക്കിയത്. എങ്കിലും പരമ്പര ദക്ഷിണാഫ്രിക്കക്ക് 2-1ന് സ്വന്തം. സ്കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 259ന് 9 ഡിക്ല., 250. ഓസ്ട്രേലിയ 383, 127ന് മൂന്ന്.
രണ്ടാം ഇന്നിങ്ങ്സില്‍ ജയിക്കാന്‍ 127 റണ്‍സ് മാത്രം ആവശ്യമായിരുന്ന ഓസ്ട്രേലിയ 40.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. അരങ്ങേറ്റക്കാരന്‍ മാറ്റ് റെന്‍ഷോ (പുറത്താകാതെ 34), ഡേവിഡ് വാര്‍ണര്‍ (47), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (40) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഉസ്മാന് ഖവാജ റണ്ണൊന്നുമെടുക്കാതെപുറത്തായി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്സിനെ പിടിച്ചുയര്‍ത്തിയ ഉസ്മാന് ഖവാജയാണ് കളിയിലെ താരം. ദക്ഷിണാഫ്രിക്കയുടെ വെറോണ്‍ ഫിലാന്‍ഡര്‍ മാന്‍ ഓഫ് ദി സീരീസ്.
നേരത്തെ, 194ന് 6 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 250ന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ ഓപ്പണര്‍ സ്റ്റീഫന്‍ കുക്കിനു (104) മാത്രമാണ് ദക്ഷിണാഫ്രിക്കന നിരയില്‍ മികച്ച ബാറ്റിങ്ങ് നടത്താന്‍ കഴിഞ്ഞത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും നഥാന്‍ ലിയോണ്‍ മൂന്നും ഹെയ്സല്‍വുഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്സ് 259ന് 9 എന്ന നിലയില്‍ ആദ്യദിനതന്നെ ഡിക്ലയര്‍ ചെയ്തപ്പോള്‍ ഓസ്ട്രേലിയ 383 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: