മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സുമായി അശ്വിനും 31 റണ്‍സുമായി ജഡേജയും ക്രീസില്‍. നാല് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ 10 റണ്‍സ് മാത്രം പിന്നില്‍. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സില്‍ 283ന് പുറത്തായി.
268ന് എട്ട് എന്ന നിലയില്‍ ഒന്നാം ഇന്നിങ്ങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. ആദില്‍ റഷീദ് (4), റണ്ണൊന്നുമെടുക്കാതെ ഗാരത് ബാറ്റി എന്നിവരാണ് പുറത്തായ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്. മുഹമ്മദ് ഷമിയാണ് രണ്ടാം ദിവസം വീണ രണ്ടു വിക്കറ്റും സ്വന്തമാക്കിയത്. 13 റണ്‍സുമായി ജയിംസ് ആന്ഡേഴ്സന് പുറത്താകാതെനിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷാമി മൂന്നും ഉമേഷ് യാദവ്, ജയന്ത് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം നല്കാന് മുന്‍ മത്സരങ്ങളിലേതുപോലെ മുരളി വിജയിന് കഴിഞ്ഞില്ല. സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത വിജയിനെ സ്റ്റോക്ക്സിന്റെ പന്തില്‍ ബെയര്‍സ്റ്റോവ് പിടികൂടി. രണ്ടാം വിക്കറ്റില്‍ പാര്‍ത്ഥിവ് പട്ടേലും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്കോര്‍ 73-ല്‍ എത്തിയപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മുന്നേറുകയായിരുന്ന പാര്‍ത്ഥിവ് പട്ടേല്‍ മടങ്ങി. 42 റണ്‍സെടുത്ത പാര്‍ത്ഥിവിനെ ആദില്‍ റഷീദ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
തുടര്‍ന്ന് പൂജാരക്ക് കൂട്ടായി നായകന് കോഹ്ലി എത്തി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 148-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറിയും കടന്ന് മുന്നേറുകയായിരുന്ന പൂജാരയെ (51) റഷീദിന്റെ പന്തില്‍ വോക്സ് പിടികൂടി. പിന്നീട് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ട് ഇന്ത്യ പ്രതിരോധത്തില്‍.
റണ്ണൊന്നുമെടുക്കാതിരുന്ന രഹാനെയെ റഷീദ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ നാല് റണ്‍സെടുത്ത അരങ്ങേറ്റക്കാരനും മലയാളിയുമായ കരുണ്‍ നായര്‍ റണ്ണൗട്ടായി. ഇതോടെ ഇന്ത്യ അഞ്ചിന് 156 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് കോഹ്ലിയും (62), അശ്വിനും ചേര്‍ന്ന് സ്കോര്‍ 200 കടത്തിവിട്ടു. എന്നാല്‍ 204-ല്‍ എത്തിയപ്പോള്‍ കോഹ്ലിയെ സ്റ്റോക്ക്സിന്റെ പന്തില്‍ ബെയര്‍സ്റ്റോവ് പിടികൂടി. എന്നാല്‍ അശ്വിനൊപ്പം ജഡേജ ചേര്‍ന്നതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. അപരാജിതമായ ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനായി റഷിദ് മൂന്നും സ്റ്റോക്ക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സ്: അലിസ്റ്റര്‍ കുക്ക് സി പാര്‍ത്ഥിവ് ബി അശ്വിന് 27, ഹമീദ് സി രഹാനെ ബി ഉമേഷ് യാദവ് 9, ജോ റൂട്ട് എല്‍ബിഡബ്ല്യു ബി ജയന്ത് യാദവ് 15, മോയിന്‍ അലി സി വിജയ് ബി മുഹമ്മദ് ഷാമി 16, ബെയര്‍സ്റ്റോവ് എല്‍ബിഡബ്ല്യു ബി ജയന്ത് യാദവ് 89, ബെന്‍ സ്റ്റോക്ക്സ് സ്റ്റംപ്ഡ് പാര്ത്ഥിന് ബി ജഡേജ 29, ബട്ട്ലര്‍ സി കോഹ്ലി ബി ജഡേജ 43, വോക്സ് ബി ഉമേഷ് 25, റഷീദ് സി പട്ടേല്‍ ബി ഷാമി 4, ഗരത്ത് ബാറ്റി എല്‍ബിഡബ്ല്യൂ ബി ഷാമി 1, ആന്ഡേഴ്സണ് നോട്ടൗട്ട് 13, എക്സ്ട്രാസ് 12, ആകെ 93.5 ഓവറില്‍ 283ന് എല്ലാവരും പുറത്ത്.
വിക്കറ്റ് വീഴ്ച: 1-32, 2-51, 3-51, 4-87, 5-144, 6-213, 7-258, 8-266, 9-268, 10-283.
ബൗളിങ്: മുഹമ്മദ് ഷാമി 21.5-5-63-3, ഉമേഷ് യാദവ് 16-4-58-2, ജയന്ത് യാദവ് 15-5-49-2, ആര്. അശ്വിന് 18-1-43-1, രവീന്ദ്ര ജഡേജ 23-4-59-2.
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്
മുരളി വിജയ് സി ബെയര്‍സ്റ്റോവ് ബി സ്റ്റോക്ക്സ് 12, പാര്‍ത്ഥിവ് പട്ടേല്‍ എല്‍ബിഡബ്ല്യു ബി റഷീദ് 42, ചേതേശ്വര്‍ പൂജാര സി വോക്ക്സ് ബി റഷീദ് 51, വിരാട് കോഹ്ലി സി ബെയര്സ്ഗറ്റാവ് ബി സ്റ്റോക്ക്സ് 62, രഹാനെ എല്‍ബിഡബ്ല്യു ബി റഷീദ് 0, കരുണ്‍ നായര്‍ റണ്ണൗട്ട് 4, ആര്. അശ്വിന് നോട്ടൗട്ട് 57, രവീന്ദ്ര ജഡേജ നോട്ടൗട്ട് 31, എക്സ്ട്രാസ് 12, ആകെ 6 വിക്കറ്റിന് 271.
വിക്കറ്റ് വീഴ്ച: 1-39, 2-73, 3-148, 4-152, 5-156, 6-204.
ബൗളിങ്: ആന്ഡേഴ്സണ് 16-3-36-0, ക്രിസ് വോക്ക്സ് 15-5-47-0, മോയിന്‍ അലി 9-1-19-0, റഷീദ് 24-4-81-3, ബെന്‍ സ്റ്റോക്ക്സ് 15-23-48-3, ഗരത്ത് ബറ്റി 5-0-29-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: