ഹവാന: ഫിദല്‍ കാസ്ട്രോയുടെ സംസ്കാര ചടങ്ങുകളില്‍ സഹോദരി ജോവാനിറ്റ കാസ്ട്രോ പങ്കെടുക്കില്ല.
ഡിസംബര്‍ 4ന് സാന്റിയാഗോ ഡി ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സമാപനമാകും. ഈ ചടങ്ങില്‍ സഹോദരി ജോവാനിറ്റ കാസ്ട്രോ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ക്യൂബയിലേക്കു തിരിച്ചുവരാന്‍ പദ്ധതിയില്ലെന്നു മിയാമിയില്‍ കഴിയുന്ന ജോവാനിറ്റ പറഞ്ഞു.
എന്നാല്‍ ഏതെങ്കിലും മനുഷ്യജീവിയുടെ മരണത്തില്‍ തനിക്ക് സന്തോഷിക്കാന്‍ കഴിയില്ലെന്നും ജോവാനിറ്റ വ്യക്തമാക്കി. ഫിദലിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് 1960കളുടെ ആരംഭത്തില്‍ ക്യൂബ വിട്ട ജോവാനിറ്റ പിന്നീട് ഇവിടെക്ക് തിരിച്ചെത്തിയിരുന്നില്ല.
ഡിസംബര്‍ നാലിന് ചരിത്രപ്രധാനമായ സാന്റിയാഗോയില്‍ വെച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.
മരണം ആഘോഷമാക്കി അമേരിക്കന്‍ ക്യൂബന്‍ വംശജര്‍
മിയാമി: ക്യൂബന്‍ ഏകാധിപതി ഫിദല്‍ കാസ്ട്രോയുടെ മരണം ആഘോഷമാമാക്കി അമേരിക്കയിലെ ക്യൂബന്‍ വംശജര്‍. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുടെ മരണത്തില്‍ അമേരിക്കയിലെ മിയാമിയില്‍ ആയിരുന്നു പ്രകടനം.
ഫിദല്‍ കാസ്ട്രോയുടെ നയങ്ങളോടും രാഷ്ട്രീയത്തോടും വിയോജിപ്പുള്ള, അമേരിക്കയിലേക്ക് കുടിയേറിയവരാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കാസ്ട്രോയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ ശനിയാഴ്ച രാവിലെ ക്യൂബന്‍ പതാകകളുമായി ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയും റോഡില്‍ പടക്കം പൊട്ടിച്ചും ഹവാനയിലെ റോഡുകള്‍ കയ്യടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: