കട്ടപ്പന: കള്ളിമാലിയില്‍ നാട്ടുകാരുടെ കുടവെള്ളം മുട്ടിച്ച് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രിയുടെ മറവില്‍ പൈപ്പുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കുളത്തില്‍ സ്ഥാപിച്ചിരുന്ന ഫുഡ്വാല്വും വെട്ടി നശിപ്പിച്ചു. പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കുടിവെള്ള പദ്ധതി സമീപ സ്ഥലമുടമയായ സ്വകാര്യ വ്യക്തി കയ്യടക്കുവാന്‍ ശ്രമിക്കുന്നു എന്നും ആരോപണം.
രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് കള്ളിമാലി. ഇവിടെയുള്ള മുപ്പതോളം വരുന്ന കുടുംബങ്ങള്‍ പ്ചായത്ത് നിര്‍മ്മിച്ച് നല്കിയ കുളത്തില്‍ നിന്നുമുള്ള വെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസ്സം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ മോട്ടരില് നിന്നും സ്ഥിപച്ചിരുന്ന ഫുഡ്വാല്വും ടാങ്കിലേയ്ക്ക് വെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന പൈപ്പും നശിപ്പിച്ചതോടെ മുപ്പത് വീട്ടുകാരുടേയും കുടിവെള്ളം മുട്ടിയ അവസ്ഥ
യാണ്. പ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റേയും ഫണ്ടുകല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കിണറ്റില്‍ നിന്നും പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങി സ്ഥാപിച്ച മോട്ടര്‍ ഉപയോഗിച്ചാണ് വെള്ളം വീടുകളില്‍ എത്തിച്ചിരുന്നത്.
എന്നാല്‍ സമീപത്ത് സ്ഥലം വാങ്ങിയ സ്വകാര്യ വ്യക്തി ഈ കിണറും പമ്പുഹൗസും കയ്യടക്കുവാന്‍ പരിശ്രമിക്കുകയാണെന്നും സ്ഥലമുടമ വീടുകളിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു. പൈപ്പുകള്‍ നശിപ്പിച്ചതിനെതിരേയും നാട്ടുകാര്‍ ചേര്‍ന്ന് പൊലീസിലും രാജാക്കാട് ഗ്രാമ പഞ്ചായത്തിലും പരാതിയും നല്‍കിയിട്ടുണ്ട്.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: