ന്യൂദല്‍ഹി: പഞ്ചാബില്‍ വാഹന പരിശോധനക്കിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കാറിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ഇരുപത്തിനാലുകാരിയായ റീനയാണ് കൊല്ലപ്പെട്ടത്.
പാട്യാലയിലാണ് സംഭവം. ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ നേതാവിനെ മോചിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു പോലീസ്. കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ പാഞ്ഞടുത്തതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. വിവാഹത്തിന് പോവുകയായിരുന്ന അഞ്ചോളം പേരാണ് കാറിലുണ്ടായിരുന്നത്.
ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ വാഹനം നിര്‍ത്തുന്നതിന് മുന്‍പ് പോലീസ് വെടിവെച്ചെന്ന് ഡ്രൈവര്‍ ആരോപിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥക്കിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: