പൂച്ചാക്കല്‍: റോഡില്‍ നിര്‍മിച്ചിരിക്കുന്ന മാന്‍ഹോള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. മാക്കേക്കവല–തൈക്കാട്ടുശേരി റോഡില്‍ ചീരാത്തുകാടിനു സമീപം റോഡില്‍ ജപ്പാന് കുടിവെളളപദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന മാന്‍ഹോളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്.
മാക്കേക്കവലയിലുളള ജപ്പാന് കുടിവെളള സംഭരണ കേന്ദ്രത്തില്‍നിന്നും വിവിധ പ്രദേശങ്ങളിലേക്കുളള കുടിവെളളം എത്തിക്കുന്നതിനായി റോഡിന്റെ അരികിലൂടെയാണ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ പൈപ്പുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുമ്പോഴോ കുടിവെളള വിതരണത്തിനു തടസങ്ങള്‍ നേരിടുമ്പോഴോ അവ കണ്ടുപിടിച്ച് പരിഹരിക്കാന്‍ പ്രധാന പൈപ്പിലേക്ക് ഒരാള്‍ക്ക് ഇറങ്ങാവുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്ന സ്ഥലമാണ് മാന്‍ഹോള്‍.
ആ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന രീതിയില്‍ ഇരുമ്പുകൊണ്ടുള്ള ഒരു മൂടിയും ഘടിപ്പിച്ചിട്ടുണ്ട്. റോഡില്‍ ഉയര്ന്നുനില്ക്കുന്ന ഈ ഭാഗം കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ക്കും ഒരുപോലെ അപകടം സൃഷ്ടിക്കുകയാണ്.
രാത്രിസമയങ്ങളില്‍ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഇതു മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ പൈപ്പിനോടു ചേര്‍ന്നു മാത്രമേ മാന്‍ഹോള്‍ സ്ഥാപിക്കുവാന്‍ സാധിക്കുകയുളളുവെന്നും സ്ഥലപരിധിയും ഒരു പ്രധാന പ്രശ്നമാണെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: