ഹൈദരാബാദ്: വീട്ട് ജോലികള്‍ക്കായി ഏജന്റ് മുഖേന സൗദി അറേബ്യയിലേയ്ക്ക് പോയ ഹൈദരാബാദ് സ്വദേശിനികളായ 21 സ്ത്രികളെ കാണാതായി. ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവരെ കണ്ടെത്തി സുരക്ഷിതരായി മടക്കിക്കൊണ്ടുവരുന്നതിനായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ പീഡനം മുലം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് യുവതികള്‍ മരിച്ചിരുന്നു. നല്ല ശമ്പളവും ജോലിയും വാഗ്ദാനം ചെയ്താണ് ഇവിടെ നിന്നും സ്ത്രകളെ കൊണ്ടുപോയത്. എന്നാല്‍ കുറഞ്ഞ വേതനത്തില്‍ 18-20 മണിക്കൂര്‍ വരെ ജോലി ചെയ്യിക്കാറുണ്ടെന്നായിരുന്നു ചിലര്‍ രഹസ്യമായി വീട്ടുകാരെ അറിയിച്ചിരുന്നത്.
സൗദി ആസ്ഥാനമായുള്ള ഏജന്റ്മാരെ ഇവര്‍ സമീപിച്ചിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മൂന്ന് ലക്ഷം രൂപ വരെ വാങ്ങിയാണ് സൗദിയിലേയ്ക്ക് ഇവരെ കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: