മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിങ്ങ്സില്‍ 134 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്ങ്സില്‍ 78 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇംഗ്ലണ്ട് 56 റണ്‍സിന് പിന്നിലാണ്. 36 റണ്‍സുമായി ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ഗരത്ത് ബാറ്റിയും ക്രീസില്‍.
നേരത്തെ 271ന് ആറ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യ 146 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. വാലറ്റത്ത് അശ്വിന് (72), രവീന്ദ്ര ജഡേജ (90), ജയന്ത് യാദവ് (55) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അശ്വിനുമൊത്ത് ജഡേജ ഏഴാം വിക്കറ്റില്‍ 97 റണ്‍സിന്റെയും എട്ടാം വിക്കറ്റില്‍ ജയന്ത് യാദവുമായി ചേര്‍ന്ന് 80 റണ്‍സും കൂട്ടിച്ചേര്‍ത്തതാണ് ഇന്ത്യക്ക് ഗുണകരമായത്.
ഇന്നലെ ആദ്യം അശ്വിനെയാണ് നഷ്ടമായത്. 57 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന അശ്വിന് 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് സ്റ്റോക്ക്സിന്റെ പന്തില്‍ ബട്ട്ലര്‍ക്ക് ക്യാച്ച് നല്കി. പിന്നീട് 170 പന്തില്‍ 10 ഫോറും ഒരു സിക്സും കണ്ടെത്തിയ ജഡേജയെ സെഞ്ചുറിക്ക് പത്ത് റണ്‍സകലെ വെച്ച് ആദില്‍ റഷീദ് പുറത്താക്കുകയായിരുന്നു. 141 പന്തില്‍ അഞ്ച് ഫോറിന്റെ അകമ്പടിയോടെ ജയന്ത് യാദവിന്റെ അര്‍ദ്ധസെഞ്ചുറി. രണ്ടാം ടെസ്റ്റ് കളിക്കുന്ന ജയന്ത് യാദവിന്റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണിത്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക്സ് അഞ്ചും ആദില്‍ റഷീദ് നാലും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്കുന്നതില് ഓപ്പണര്‍മാര്‍ വീണ്ടും പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡില്‍ 27 റണ്‍സായപ്പോള്‍ 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ അശ്വിന് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ മോയിന്‍ അലിക്കും ഏറെ ആയുസ്സുണ്ടായില്ല. അഞ്ച് റണ്‍സെടുത്ത അലിയെ അശ്വിന് ജയന്ത് യാദവിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ രണ്ടിന് 39. പിന്നീട് ആദ്യ ഇന്നിങ്ങ്സിലെ രക്ഷകന് ബെയര്‍സ്റ്റോവും ജോ റൂട്ടും ചേര്‍ന്ന് സ്േകാര്‍ 70-ല്‍ എത്തിച്ചു. എന്നാല്‍ 15 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ ജയന്ത് യാദവിന്റെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടികൂടി. എട്ട് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാം വിക്കറ്റും നഷ്ടമായി. അഞ്ച് റണ്‍സെടുത്ത സ്റ്റോക്ക്സിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 4-78.ഇന്ത്യക്കായി അശ്വിന് മൂന്നും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സ്: 283
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്
മുരളി വിജയ് സി ബെയര്‍സ്റ്റോവ് ബി സ്റ്റോക്ക്സ് 12, പാര്‍ത്ഥിവ് പട്ടേല്‍ എല്‍ബിഡബ്ല്യു ബി റഷീദ് 42, ചേതേശ്വര്‍ പൂജാര സി വോക്ക്സ് ബി റഷീദ് 51, വിരാട് കോഹ്ലി സി ബെയര്സ്ഗറ്റാവ് ബി സ്േറ്റാക്ക്സ് 62, രഹാനെ എല്‍ബിഡബ്ല്യു ബി റഷീദ് 0, കരുണ്‍ നായര്‍ റണ്ണൗട്ട് 4, ആര്. അശ്വിന് സി ബട്ട്ലര്‍ ബി സ്റ്റോക്ക്സ് 72, രവീന്ദ്ര ജഡേജ സി വോക്സ് ബി റഷീദ് 90, ജയന്ത് യാദവ് സി അലി ബി സ്റ്റോക്ക്സ് 55, ഉമേഷ് യാദവ് സി ബെയര്‍സ്റ്റോവ് ബി സ്റ്റോക്ക്സ് 12, മുഹമ്മദ് ഷാമി നോട്ടൗട്ട് 1, എക്സ്ട്രാസ് 16, ആകെ 138.2 ഓവറില്‍ 417ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-39, 2-73, 3-148, 4-152, 5-156, 6-204, 7-301, 8-381, 9-414, 10-417.
ബൗളിങ്: ആന്ഡേഴ്സണ് 121-4-48-0, ക്രിസ് വോക്ക്സ് 24-7-86-0, മോയിന്‍ അലി 13-1-33-0, റഷീദ് 38-6-118-4, ബെന്‍ സ്റ്റോക്ക്സ് 26.2-5-73-5, ഗരത്ത് ബറ്റി 16-0-47-0.
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സ്
അലിസ്റ്റര്‍ കുക്ക് ബി അശ്വിന് 12, ജോ റൂട്ട് നോട്ടൗട്ട് 36, മോയിന്‍ അലി സി ജയന്ത് യാദവ് ബി അശ്വിന് 5, ബെയര്‍സ്റ്റോവ് സി പട്ടേല്‍ ബി ജയന്ത് യാദവ് 15, ബെന്‍ സ്റ്റോക്ക്സ് എല്‍ബിഡബ്ല്യു ബി അശ്വിന് 5, ഗരത്ത് ബാറ്റി നോട്ടൗട്ട് 0, എക്സ്ട്രാസ് 5, ആകെ 38 ഓവറില്‍ നാല് വിക്കറ്റിന് 78.
വിക്കറ്റ് വീഴ്ച: 1-27, 2-39, 3-70, 4-78.
ബൗളിങ്ങ്: ഷാമി 7-2-17-0, ഉമേഷ് യാദവ് 1-0-7-0, ആര്. അശ്വിന് 12-3-19-3, രവീന്ദ്ര ജഡേജ 12-4-18-0, ജയന്ത് യാദവ് 6-1-12-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: