കൊല്‍ക്കത്ത: ഐഎസ്എല്‍ മൂന്നാം സീസണില്‍ സെമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍ണായക പോരാട്ടത്തിന് അത്ലറ്റികോ കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും ഇന്ന് ഇറങ്ങുന്നു.
കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ കളിയില്‍ പരാജയപ്പെട്ടില്ലെങ്കില്‍ ഇരുടീമുകള്‍ക്കും സെമി ഏറെക്കുറെ ഉറപ്പിക്കാം. നിലവില്‍ രണ്ടുടീമുകള്‍ക്കും 18 പോയിന്റ് വിതമാണുള്ളത്.
കളിച്ച 12 മത്സരങ്ങളില്‍ നാല് ജയം, ആറ്—സമനില, രണ്ട്—തോല്‍വിയുമാണ് കൊല്‍ക്കത്തക്കുള്ളത്.—ബ്ലാസ്റ്റേഴ്സിന് അഞ്ച് ജയവും മൂന്ന് സമനിലയും നാല് തോല്‍വിയും. ഇന്ന് ആര് ജയിച്ചാലും രണ്ടാം സ്ഥാനത്തേക്കുയരും. മറിച്ച് സമനിലയായാല്‍ നിലവിലെ സ്ഥാനത്തുതന്നെ തുടരും. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സ് ഏറെ പിന്നിലാണ്. ബ്ലാസ്റ്റേഴ്സ് 11 ഗോളുകള്‍ അടിച്ചപ്പോള്‍ 14 എണ്ണം വഴങ്ങി. ഇതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. എന്നാല്‍ ഇന്ന് ജയിച്ചാല്‍ നില ഭദ്രമാക്കാന്‍ കഴിയും. അവസാന മത്സരം കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ്.
മുംബൈ സിറ്റിയും ദല്‍ഹി ഡൈനാമോസും നിലവില്‍ സെമിയിലെത്തിയിട്ടുണ്ട്. ഇനി ബാക്കിയുള്ള രണ്ട് ടീമുകള്‍ക്കായാണ് പോരാട്ടം. ഇന്ന് സമനിലയില്‍ പിരിഞ്ഞാല്‍ ഗോവക്ക് പിന്നാലെ ചെന്നൈയിനും പൂനെ സിറ്റിയും പുറത്താകും. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനു പിന്നില്‍ 15 പോയിന്റുമായി നില്ക്കുന്ന നോര്‍ത്ത്—ഈസ്റ്റിനു ഇനി രണ്ട്—മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ബ്ലാസ്റ്റേഴ്സ്—ഇന്ന്—കൊല്‍ക്കത്തയോട് തോറ്റാല്‍ കൊച്ചിയിലെ ഡിസംബര്‍ നാലിനു നോര്‍ത്ത്—ഈസ്റ്റിനെതിരെ നടക്കുന്ന മത്സരം ജീവന്മരണ പോരാട്ടമായി മാറും. ബുധനാഴ്ച നോര്‍ത്ത്—ഈസ്റ്റ്— ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഈ മത്സരത്തില്‍ നോര്‍ത്ത് ഇൗസ്റ്റ് തോല്‍ക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലം.
എന്നാല്‍ കൊല്‍ക്കത്തയുടെ കഴിഞ്ഞ അഞ്ച്— മത്സരങ്ങള്‍ അവര്‍ക്ക് ഗുണകരമായിരുന്നില്ല. ദൂര്‍ബലരായ പൂനെ സിറ്റിയോട്—1-2നു തോറ്റു, അതിനുശേഷം ഡല്‍ഹിയുമായും (2-2), നോര്‍ത്ത് ഈസ്റ്റുമായും (1-1) ചെന്നൈയിന് എഫ്സിയുമായും (1-1) സമനില. കഴിഞ്ഞ എവേ മത്സരത്തില്‍ ഗോവയെ 2-1നു തോല്‍പ്പിച്ചതോടെയാണ്—അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത വീണ്ടും ഫോമില്‍ എത്തിയിരിക്കന്നത്.
എന്നാല്‍ പ്രമുഖ താരങ്ങളുടെ പരിക്കും അസുഖവുമാണ് അവരെ വലയ്ക്കുന്നത്. പ്ലേ മേക്കര്‍ സമീഗ്—ദൗതി പനി ബാധിതനാണ്. അതേപോലെ സ്റ്റീഫന്‍ പിയേഴ്സണും ലാല്‍റിന്‍ഡക റാല്‍ട്ടെയും പരിക്കിന്റെ പിടിയിലും.
ആദ്യപാദത്തില്‍ കൊച്ചിയില്‍ ഒക്ടോബര്‍ അഞ്ചിനു നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത 1-0നു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോണ്‍ ഹ്യൂസും, സി.കെ. വിനീതും ഇല്ലാത്ത കേരള ബ്ലാസ്റ്റേഴ്സിനെയാണ്അന്ന് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ആ പരാജയത്തിനും ആദ്യ സീസണിലെ ഫൈനല്‍ പരാജയത്തിനും പകരം വീട്ടുക എന്നതാണ് കൊപ്പലിന്റെയും കുട്ടികളുടെയും ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: