ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ യുണൈറ്റഡ് സമനിലയില്‍ കുടുങ്ങിയപ്പോള്‍ കരുത്തരായ ആഴ്സണലിന് മികച്ച ജയം.ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളിയില്‍ വെസ്റ്റ്ഹാം യുണൈറ്റഡാണ് 1-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിടിച്ചുകെട്ടിയത്.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഡിയാഫ്ര സകോയിലൂടെ വെസ്റ്റ്ഹാം മുന്നിലെത്തിയെങ്കിലും 21-ാം മിനിറ്റില്‍ സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നിട്ടും റാഷ്ഫോര്‍ഡ്, മാട്ട, പോഗ്ബ, പകരക്കാരായി കളത്തിലെത്തിയ റൂണി, ഫെല്ലാനി എന്നിവര്‍ക്ക് ഷൂട്ടിങ്ങില്‍ പിഴച്ചതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. 1990ന് ശേഷം ആദ്യമായാണ് യുണൈറ്റഡ് ഓള്‍ഡ് ട്രാഫോഡില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം കാണാതെ പോകുന്നത്.
മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍സ്മൗത്തിനെ തകര്‍ത്തത്. ഗണ്ണേഴ്സിനായി അലക്സി സാഞ്ചസ് രണ്ട് ഗോളുകള്‍ നേടി. 12, 90 മിനിറ്റുകളിലായിരുന്നു സാഞ്ചസിന്റെ ഗോളുകള്‍. 53-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടും ആഴ്സണലിനായി ലക്ഷ്യം കണ്ടു. 23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാലും വില്‍സണ്‍ ബേണ്സ്മൗത്തിനായി ഒരു ഗോള്‍ മടക്കി.
ലീഗില്‍ 31 പോയിന്റുമായി ചെല്‍സിയാണ് ഒന്നാമത്. 28 പോയിന്റുള്ള ആഴ്സണല്‍ നാലാമതും 20 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്. മറ്റ് മത്സരങ്ങളില്‍ സ്റ്റോക്ക് സിറ്റി 1-0ന് വാറ്റ്ഫോര്‍ഡിനെയും സതാംപ്ടണ് ഇതേ മാര്‍ജിനില്‍ എവര്‍ട്ടണെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: