മനില: അമേരിക്കന്‍ എംബസിക്ക് സമീപം ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയതായി പോലീസ്. ടാക്സിയില്‍ പോയ ഒരാള്‍ എംബസിക്ക് അഞ്ഞൂറ് അടി അകലെയായി ബോംബ് അടങ്ങിയ പൊതി നിക്ഷേപിച്ചതായി രണ്ട് പേര് പറയുന്നു.
ദവാവോയിലെ കമ്പോളത്തില്‍ സ്ഫോടനത്തിന് ഉപയോഗിച്ച അതേ വസ്തുക്കളാണ് കണ്ടെത്തിയതെന്നും പോലീസ് മേധാവി പറഞ്ഞു. സെപ്റ്റംബറിലുണ്ടായ ഈ പൊട്ടിത്തെറിയില്‍ 14 പേര് മരിച്ചു. ഐഎസ് പ്രവര്‍ത്തകരാകാം ബോംബ് വച്ചതെന്നാണ് നിഗമനം.
മുനിസിപ്പല്‍ ജീവനക്കാരിലൊരാളാണ് ബോംബ് കണ്ടെത്തിയത്.
ഇയാള്‍ ഉടന്‍ തന്നെ എംബസിയിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: