അമ്പലപ്പുഴ: മത്സ്യകൃഷിയും പച്ചക്കറി കൃഷിയും ഒരു കുളത്തില്‍. അക്വാപോണിക്സ് എന്ന നൂതന കൃഷിരീതിയുമായി ബാലകൃഷ്ണന് ശ്രദ്ധേയനാകുന്നു. കരുമാടി പുത്തന്‍പറമ്പില്‍ ബാലകൃഷ്ണന് (59) ആണ് തന്റെ വീട്ടുമുറ്റത്ത് കുളം നിര്‍മ്മിച്ച് ഈ പുതിയ കൃഷിരീതിക്ക് തുടക്കമിട്ടത്.
അമ്പലപ്പുഴ ബ്ലോക്കുതലത്തില്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന് സ്വര്‍ണ്ണ മെഡല്‍ നേടിയ ഈ കര്ഷകന് ഇന്ന് ക്ഷീരമേഖലയെ ഉപേക്ഷിച്ചു. ഏതാനും നാള് മുമ്പ് ടെലിവിഷനില്‍ കണ്ട അറിവാണ് ബാലകൃഷ്ണനെ ഇതിലേയ്ക്കു നയിച്ചത്. മകന് രബീഷ് ഇന്റര്‍നെറ്റില്‍ നിന്ന് കൃഷി രീതിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കി. ഇന്റര്‍നെറ്റില്‍ നിന്നും വയനാട് അമ്പലവയലിലുള്ള ഗവേഷണ കേന്ദ്രത്തിന്റെ നമ്പരും ലഭിച്ചു. ഇവിടവുമായി ബന്ധപ്പെട്ട് ഈ കൃഷി രീതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നേടി യതോടെ വീട്ടുമുറ്റത്ത് മുക്കാല്‍ സെന്റില്‍ കുളം നിര്‍മ്മിച്ച് ബാലകൃഷ്ണന് അക്വാ പോണിക്സിന് തുടക്കമിട്ടു.
മൂവായിരത്തിലധികം മീനുകളെ ഈ കുളത്തില്‍ വളര്‍ത്താന്‍ കഴിയും. സിമന്റും, ചണച്ചാക്കും ഉപയോഗിച്ചു നിര്‍മ്മിച്ച കുളത്തിന്റെ ഭിത്തി വര്‍ഷങ്ങളോളം തകരാറ് സംഭവിക്കാതെ നില്ക്കും. കുളത്തിനു മുകളില്‍ കുറുകെ അഞ്ച് മീറ്ററോളം നീളമുള്ള പൈപ്പ് ഇട്ട് ഇതില്‍ സുഷിരമിട്ടാണ് മെറ്റല്‍ നിറച്ച് പച്ചക്കറിനടുന്നത്. ഇത് കൂടാതെ കളത്തിന്റെ കുളത്തിന്റെ നാലു വശവും ഗ്രാവല്‍ നിറച്ച് വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുവാനും സാധിക്കും. ഒരു തുള്ളി വെള്ളം പോലും പാഴാകാത്ത രീതിയിലാണ് രണ്ട് കൃഷിരീതി കളും നടത്തുന്നത്. നിലവില്‍ മീന്കൃഷിയിലാണ് ബാലകൃഷണന്റ ശ്രദ്ധ. വിദേശ യിനം ചെമ്പല്ലി, ആണ് സിലോപ്യ എന്നിവയും ബാലകൃഷ്ണന് വളര്‍ത്തുന്നു. അക്വാപോണിക്സ് കൃഷി രീതിയിലൂടെ വന്‍തോതില്‍ മത്സ്യകൃഷി നടത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
കുറഞ്ഞ സ്ഥലത്തും കുറഞ്ഞ ചിലവിലും കൂടുതല്‍ ലാഭകരമായ മത്സ്യകൃഷിയും പച്ചക്കറി കൃഷിയും ഒരു പോലെ നടത്തുന്ന ഈ കൃഷി രീതി ജില്ലയില്‍ ആദ്യമായാണ് ആരംഭിക്കുന്നത്. കൃഷി വിജയകരമാക്കാന്‍ ഫിഷറീസ്, കൃഷി വകുപ്പു ഉദ്യോഗസ്ഥരുടെ സഹായം കൂടി വേണമെന്നാണ് ഇദ്ദേഹം പറയുന്നത്. ബാലകൃഷ്ണന്റെ ഫോണ്‍: 9496828255.
പ്രതികരിക്കാൻ ഇവിടെ എഴുതുക: