മലയിന്‍കീഴ്: മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയ്ക്ക് നൂറിന്റെ നിറവ്. പ്രിയ പുസ്തകശാലയുടെ ശതാബ്ദി ആഘോഷം ഗംഭീരമാക്കാന്‍ മാധവ കവിയുടെ നാട്ടുകാര്‍ ഒരുങ്ങി. സായാഹ്നങ്ങളില്‍ ഒത്തുകൂടിയ പുരോഗമന ആശയമുള്ള ഒരു
കൂട്ടം അധ്യാപകരില്‍ നിന്നാണ് മലയിന്‍കീഴില്‍ ഗ്രന്ഥശാലയെന്ന ആശയം ഉടലെടുക്കുന്നത്.
ചായ്പ്പില് നിന്നും ബഹുനില മന്ദിരത്തിലാണ് ഇന്ന് ഈ അക്ഷരപ്പുര പ്രവര്‍ത്തിക്കുന്നത്. മലയിന്‍കീഴിലെ പഴയകാല സാംസ്കാരിക പ്രവര്‍ത്തകരായ മേലെവീട്ടില്‍ പത്മനാഭപിള്ള, കോവിച്ചകോണത്ത് പത്മനാഭപിള്ള, പനവിളാകത്ത് ശങ്കരപിള്ള, ഇടവിളാകത്ത് രാമന്‍പിള്ള, കിഴക്കതില്‍ ബാലകൃഷ്ണപ്പിള്ള എന്നിവരാണ് ഈ വായനശാലയുടെ ആദ്യ അമരക്കാര്‍. 1915 സപ്തംബറില്‍ ശ്രീകൃഷ്ണവിലാസം എന്ന പേരില്‍ ഇവര്‍ ഗ്രന്ഥശാല തുടങ്ങിയത്. 1975ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബേബി ജോണിന്റെ ശ്രമഫലമായി മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹൈസ്കൂളിന്റെ ഭാഗമായ ജംഗ്ഷനിലെ നാലരസെന്റ് വായശാലയ്ക്കായി സര്‍ക്കാര്‍ നല്കി.
കാട്ടാക്കട താലൂക്ക് നിലവില്‍ വന്നതിനുശേഷം താലൂക്ക് റഫറന്‍സ് ലൈബ്രററിയായി ഇതു തിരഞ്ഞെടുത്തു. നിലവില്‍ 25000 പുസ്തകങ്ങള്‍ ഇവിടെ ഉണ്ട്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. വാസുദേവന്‍നായര്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ. സുരേന്ദ്രന് കാട്ടാക്കടയുമാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ ചുമതല വഹിക്കുന്നവര്‍.
ശതാബ്ദി ആഘോഷം ഇന്ന് വൈകിട്ട് നാലിന് ജംഗ്ഷനിലെ ഗ്രന്ഥശാല അങ്കണത്തില്‍ മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകരായ എന്‍. രാജന്, പി. ബാലകൃഷ്ണന്, ഡോ. ഷിബു എന്നിവരെ ആദരിക്കുമെന്ന് ഗ്രന്ഥശാല സമിതി പ്രസിഡന്റ് കെ. സുകുമാരന്‍ നായര്‍, സെക്രട്ടറി വി. ശശിധരന്‍നായര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: