പാനൂര്‍: വളളങ്ങാട് ബിജെപി പ്രവര്‍ത്തകന്റെ വീടിനു സമീപം സിപിഎം ബോംബേറ്. പെട്രൊള്പമ്പിനു സമീപത്തെ വലിയപറമ്പത്ത് നരോത്ത് രാജീവന്റെ വീടിനു മുന്നിലാണ് ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായത്. സ്ഫോടനം ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സിപിഎം സംഘമാണ് അക്രമത്തിനു പിന്നില്ലെന്ന് പരാതിയില്‍ ആരോപിച്ചു. വളളങ്ങാട് ഗുരുസന്നിധി പരിസരത്ത് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാകയും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം-ബിജെപി ബോര്‍ഡുകള്‍ ഇവിടെ നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പാനൂര്‍ എസ്ഐ നിഷിന്തിന്റെ നേതൃത്വത്തില്‍ ബിജെപി-സിപിഎം നേതാക്കളുമായി ചേര്‍ന്ന് സമാധാനയോഗവും ചേര്‍ന്നിരുന്നു. സമാധാനയോഗ തീരുമാനം കാറ്റില്‍പറത്തി സിപിഎം സംഘം അക്രമം ആവര്‍ത്തിക്കുകയാണെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി അംഗം കെ.പ്രസാദ് കുറ്റപ്പെടുത്തി. വളളങ്ങാട് പ്രദേശത്ത് അക്രമം നടത്തി സംഘര്‍ഷം സൃഷ്ടിക്കാനുളള ശ്രമമാണ്് രാജീവന്റെ വീടിനു നേരെ നടന്ന ബോംബേറ്. അക്രമികളെ തളളിപറയാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്നും,പോലീസ് കര്‍ശനനടപടിയെടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: