ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡിന്റെ രണ്ടാം റീച്ച് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കളറോഡ് മുതല്‍ കൂട്ടുപുഴ വരെ വരുന്ന 26 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് പുരോഗമിക്കുന്നത്.
ഇരിട്ടി, കൂട്ടുപുഴ, കളറോഡ്, ഉളിയില്‍ പാലങ്ങളാണ് രണ്ടാം റീച്ചില്‍ വരുന്നത്. ഇതില്‍ ഏറ്റവും വലിയ പാലമായ ഇരിട്ടി പാലത്തിന്റെ പൈലിംഗ് പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണ്. ഇരു വശങ്ങളിലെയും പൈലിംഗ് പ്രവര്‍ത്തി പൂര്‍ത്തിയാക്കി പുഴയുടെ നടുവില്‍ വരുന്ന രണ്ടു തൂണുകളുടെ പൈലിംഗ് പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കൂട്ടുപുഴ പാലത്തിന്റെ പണികളും ഉടന്‍ തുടങ്ങും.
അതേസമയം റോഡിലെ വളവുകളും തിരിവുകളും തീര്‍ക്കുന്ന പ്രവര്‍ത്തിയും കലുങ്കുകളുടെ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. വളവുകള്‍ വരുന്ന ഭാഗങ്ങളിലെ മണ്‍തിട്ടകള്‍ ഇടിച്ച് നിരത്തി ഈ മണ്ണ് ഏറെയും ഇരിട്ടി പാലത്തിന്റെ പൈലിംഗ് പ്രവര്‍ത്തിക്ക് ഉപയോഗിക്കുകയാണ്.
പെരുമ്പാവൂരിലെ ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് രണ്ടാം റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കരാര്‍ എടുത്തിരിക്കുന്നത്. നാല് പാലങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്ക് 209 കോടിയാണ് കരാര്‍ തുക. 2018 ജൂണില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കണം എന്നതാണ് വ്യവസ്ഥ.
ഇതേ റോഡിന്റെ ആദ്യ റീച്ചായ തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള മൂന്നു പാലങ്ങളുടെയും 28 കിലോമീറ്റര്‍ റോഡിന്റെയും പ്രവര്‍ത്തി ഡല്‍ഹി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ കമ്പനി യാണ് ഏറ്റെടുത്തിരിക്കുന്നത്. 156 കോടിയാണ് കരാര്‍ തുക. എരഞ്ഞോളി, മെരുവമ്പായി, കരേറ്റ പാലങ്ങളാണ് ഒന്നാം റീച്ചില്‍ ഉള്‍പ്പെടുക. രണ്ടാം റീച്ചിന്റെ പ്രവര്‍ത്തി ദ്രുതഗതിയില്‍ നടക്കുമ്പോഴും ഒന്നാം റീച്ചിന്റെ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: