മുള്ളരിങ്ങാട്(വണ്ണപ്പുറം): ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് ടണ്ണോളം റബ്ബര്‍ഷീറ്റും കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുള്ളരിങ്ങാട് മാമ്പറ മുട്ടാനിക്കല് യേശുദാസിന്റെ (രാജു) വീടാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തില്‍ കത്തിനശിച്ചത്. വൈകിട്ട് 4 മണിയോടെ ചിമ്മിനിയില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ഷീറ്റുകള്‍ ഉണങ്ങുന്നതിനായി ചെറിയതോതില്‍ തീയിട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് റബ്ബര്‍ ഷീറ്റിന് തീപിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. പുകയ്ക്കാന്‍ ഇട്ട ശേഷം വീട്ടുകാര്‍ മറ്റു
പണികളുമായി പുറത്തേയ്ക്ക് പോയിരുന്നു. 5.30 ഓടെ ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം കേട്ടാണ് നാട്ടുകാര്‍ അടക്കമുള്ളവര്‍ ഓടിക്കൂടുന്നത്. റബ്ബര്‍ഷീറ്റ് കത്തിയുണ്ടായ തീ സമീപത്തായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതോടെ മൂന്ന് മുറികളുള്ള ഓടിട്ട വീട് നിലംപതിക്കുകയായിരുന്നു. ഒരുമുറിയിലായി സൂക്ഷിച്ചിരുന്ന 2000 കിലോയോളം വരുന്ന റബ്ബര്‍ഷീറ്റാണ് കത്തിനശിച്ചത്. പ്രധാന റോഡില്‍ നിന്നും അരക്കിലോമീറ്ററോളം
ഉള്ളിലേക്ക് മാറി മലയുടെ മുകളിലാണ് വീട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. നാട്ടുകാര്‍ക്കും പോലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങള്‍ക്കും സ്ഥലത്തെത്താന്‍ നന്നേ പാടുപെടേണ്ടി വന്നു.
പോലീസ് ജീപ്പ് കയറിയെത്തിയെങ്കിലും ഫയര്‍ഫോഴ്സ് വാഹനം വ
ഴിയരുകില് നിര്‍ത്തുകയാണ് ചെയ്തത്. തുടര്‍ന്ന് നടന്നെത്തിയാണ് ഫയര്‍ഫോഴ്സ് സംഘങ്ങള്‍ അവശേഷിച്ച തീ അണച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന ഫര്‍ണ്ണീച്ചര്‍, പാത്രങ്ങള്‍ മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയെല്ലാം അപകടത്തില്‍ കത്തി നശിച്ചു. ഏകദേശം 35 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. റബ്ബര്‍ഷീറ്റിന് വിലകുറഞ്ഞതിനാലാണ് വില്‍ക്കാതെ ഇത്രയധികം റബ്ബര്‍ഷീറ്റ് സൂക്ഷിച്ചതെന്നാണ് ഉടമസ്ഥന് പറയുന്നത്. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജുവിന്റെ ഭാര്യയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക
ാളിയാര് എസ്ഐ വിഷ്ണുകുമാര്‍, തൊടുപുഴ ഫയര്‍ഫോഴ്സിലെ അസി. സ്റ്റേഷന് ഓഫീസര്‍ കരുണാകരപിള്ള എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: