കുമളി: കേരളത്തില്‍ കാട്ടാനകളുടെ കണക്കെടുപ്പിനുള്ള നടപടികള്‍ നാളെ തുടങ്ങും. ഭാരതീയ വന്യജീവി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്.
കേരളത്തില്‍ പെരിയാര്‍, പറമ്പിക്കുളം, ശെന്തുരുണി, മൂന്നാര്‍, സൈലന്റ്വാലി, വയനാട് എന്നീ വന്യജീവി സങ്കേതങ്ങളിലെ കാട്ടാനകളുടെ എണ്ണമാണ് തിട്ടപ്പെടുത്തുന്നത്. ആനപ്പിണ്ടം നിരീക്ഷിച്ചാണ് ആനകളുടെ എണ്ണം കണ്ടെത്തുന്നത്. ആനപ്പിണ്ടം ജീര്‍ണിക്കുന്നതിന് ആറു മാസക്കാലം എടുക്കുമെന്നതിനാല്‍ ഇരുപത് ദിവസത്തില്‍ ഒരിക്കല്‍ ഓരോ മേഖലയിലും സര്‍വ്വേ നടത്തി കണക്ക് തിട്ടപ്പെടുത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇതിനായി വൈദഗ്ധ്യം നേടിയ ജീവനക്കാരുടെ ടീമിനെ എല്ലാ വന്യജീവി സാങ്കേതങ്ങളിലും ചുമതലപ്പെടുത്തും. പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനും, പറമ്പിക്കുളം ഫൗണ്ടേഷനുമാണ് കേരളത്തില്‍ കാട്ടാനകളുടെ സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: