കട്ടപ്പന/ തൊടുപുഴ : നോട്ട് പില്വലിച്ചതിന്റെ പേരില്‍ എ
ല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലില്‍ അങ്ങിങ് ആക്രമണം. ജനജീവിതം ദുസ്സഹമ്മായി. ബാങ്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും ഇങ്ങോട്ട് എത്തിച്ചേരാനാകാത്തത് ഇടപാടുകാരെ വലച്ചു. ജില്ലിയില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷവും വാക്കേറ്റവും ഉണ്ടായി.
വാഹനങ്ങള്‍ തടഞ്ഞത് പല സമയത്തും തര്‍ക്കത്തിനിടയാക്കി. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടത് ഹര്‍ത്താലില്‍ സംഘര്‍ഷമുണ്ടാകാന്‍ പലയിടങ്ങളിലും കാരണമായി. കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം സ്റ്റേഷന് ലിമിറ്റുകളിലാണ് പ്രശ്നങ്ങളുണ്ടായതും കേസുകളെടുത്തതു.
ബേഥേല്‍ ഹര്‍ത്താലിന്റെ മറവില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി. ഹര്‍ത്താല്‍ ദിനത്തില്‍ പാല്‍സൊസൈറ്റിയില്‍ പാല് അളക്കുന്നതിനെ ചൊല്ലിയാണ് വൈകിട്ട് ഇരുവിഭാഗവും തമ്മില്‍ വാക്കുതര്ക്കമുണ്ടായത.് ഇത് അവസാനം സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പന്തിരിവേലി ബേബിച്ചന്, ഷിന്‍സ്, തോമസ്, ജിമോ, ബേബിച്ചന് എന്നിവരെ നെടുങ്കണ്ടം താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പോലീസ
് കേസേടുത്തു.
കട്ടപ്പനയില്‍ ഹര്‍ത്താല്‍ ഭാഗീകമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി ബാങ്കുകള്‍ എല്ലാം പതിവുപോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ ചില ഉള്‍പ്രദേശങ്ങളില്‍ ചെറിയതോതില്‍ ഹര്‍ത്താലനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. എഴുകുംവയലില്‍ 25 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഒരു പ്രദേശിക ചാനല്‍ ഓഫീസില്‍ അതിക്രമിച്ച് കയറുകയും ജിവനക്കാരെ ഭീക്ഷണിപ്പെടുത്തി ഓഫീസ് ബലമായി അടപ്പിക്കുകയും ചെയ്തു. ജീവനക്കാരെ ഇറക്കിവിടുകയും സമീപവാസികള്‍ ഓടി എത്തിയപ്പോള്‍ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വാര്‍ത്ത സംവിധാനം നിര്‍ത്തിവെക്കുകയും ചെയ്തു. ബേതേലില്‍ രാവിലെ പാല് കൊടുക്കാന്‍ പോയ ക്ഷീരകര്‍ഷകന്റെ പാല് നടുറോഡില്‍ ഒഴിച്ച് കളഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.
നെടുങ്കണ്ടത്ത് വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സംഘര്‍ഷമുണ്ടായി. ചേമ്പളത്ത
് ഹര്ത്താലനുകൂലിക്ക് മര്‍ദ്ദനമേറ്റു. വാഹനത്തിലെത്തിയ ആളുകള്‍ ഹര്‍ത്താലനുകൂലിയെ മര്‍ദ്ദിക്കുകയായിരുന്നു.
മുരിക്കാശ്ശേരി മേലെചിന്നാറില് ഇന്നലെ രാവിലെ പാല് വണ്ടി തടഞ്ഞതിനെ തുടര്‍ന്ന് പാല് കൊണ്ടുപോകാനാകാതെ ഉടമ റോഡില്‍ ഒഴിച്ച് കളഞ്ഞിരുന്നു. ഇതേ ചൊല്ലി വൈകുന്നേരം മുരിക്കാശ്ശേരി ടൗണില്‍ വൈകിട്ട് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. സംഭവത്തില്‍ പോലീസ് കേസെടുത്തു. വണ്ടിപ്പെരിയാറില്‍ എത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി.
തൊടുപുഴ, അടിമാലി, ചെറുതോണി, രാജാക്കാട്, പീരുമേട്, മറയൂര്‍, കുമളി തുടങ്ങിയ ഇടങ്ങളിലും ജന ജീവിതം സ്തംഭിച്ചു. വിനോദ സഞ്ചാരികളെയും തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: