തിരുവനന്തപുരം: മനുഷ്യശക്തിയെ മാറ്റിനിര്‍ത്തി ഒരു രാജ്യത്തിനും പുരോഗമിക്കാനാവില്ലെന്ന് ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്. ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് (ബിഎസ്എന്‍എല്‍) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യശക്തിയെ തൊഴില്‍ കമ്പോളത്തിലെ കമ്പോളച്ചരക്കാക്കുന്ന കങ്കാണി പണിയാണ് ഇന്ന് പല തൊഴിലാളി സംഘടനകളും ചെയ്തു വരുന്നത്. ഇത് അപകടകരവും അരാജകത്വം സൃഷ്ടിക്കുന്നതുമാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളിയെ തൊഴിലിനെയും രാജ്യത്തെയും സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ആശയവുമായി ബിഎംഎസ് മുന്നേറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിറ്റിഇയുബിഎസ്എന്എല് അഖിലേന്ത്യാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗവന്, ബിബിഒഎ കേരള സര്‍ക്കിള്‍ സെക്രട്ടറി പി.എം. ജോഷി, ബിഎസ്എന്‍എല്‍ കാഷ്വല്‍ മസ്ദൂര്‍ സംഘ് സംസ്ഥാന സെക്രട്ടറി പ്രശാന്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിയന് സര്‍ക്കിള്‍ പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സെക്രട്ടറി ആര്. തുളസീധരന്‍പിള്ള റിപ്പോര്‍ട്ടും ട്രഷറര്‍ എസ്. കൃഷ്ണകുമാര്‍ വരവുചിലവ് കണക്കും അവതരിപ്പിച്ചു.
ആര്. തുളസീധരന്‍പിള്ള -കൊല്ലം(സര്‍ക്കിള്‍ പ്രസിഡന്റ്) കെഎസ്എസ് തമ്പി-തിരുവനന്തപുരം (സര്‍ക്കിള്‍ സെക്രട്ടറി), ജി. വെങ്കിടേഷ്, തിരുവനന്തപുരം (ട്രഷറര്‍), സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് കോട്ടയം (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരടങ്ങുന്ന പതിനാറംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് വി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് (ബിഎസ്എന്‍എല്‍) സംസ്ഥാന സമ്മേളനം ഭാരതീയ മസ്ദൂര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: