കോഴിക്കോട്: ആദിവാസികള്‍ക്കും, പട്ടികജാതിക്കാര്‍ക്കും വേണ്ടിയാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരസ്യമായി പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാപ്പ് പറയണമെന്നും കാനത്തിനെതിരെ പട്ടികജാതി-വര്‍ഗ പീഡന നിയമപ്രകാരം കേസ്സെടുക്കണമെന്നും, ഭാരതീയ പട്ടികജനസമാജം സംസ്ഥാന വക്താവ് രാജന് കളക്കുന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പട്ടികജാതി-വര്‍ഗ്ഗ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും, ബന്ധപ്പെട്ട വകുപ്പുകളുമുണ്ട്. മാവോയിസ്റ്റുകളെ അതിനായി ആരും ചുമതലപ്പെടുത്തിയിട്ടില്ല. സായുധ സമരം പട്ടിക വിഭാഗക്കാര്‍ അംഗീകരിക്കുന്നില്ല. ജനാധിപത്യ വാദികളായ ഈ വിഭാഗത്തെ ദേശ വിരുദ്ധരായി ചിത്രീകരിക്കുവാനുള്ള കാനത്തിന്റെ ബോധപൂര്‍വശ്രമം പ്രതിഷേധാര്‍ഹമാണ്. ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും പേരില്‍ മാവോയിസ്റ്റുകളും, ചില തീവ്രവാദ സംഘടനകളും രംഗത്തിറങ്ങിയത് ചില ഗൂഢ അജണ്ടയുടെ ഭാഗമാണ്. അതിനാല്‍ പട്ടിക വിഭാഗക്കാര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: