കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെച്ച് ഹര്‍ത്താലിനെ സഹായിക്കുകയായിരുന്നു. ഇതു കാരണം ദീര്‍ഘദൂരയാത്രക്കാര്‍ നന്നേ ബുദ്ധിമുട്ടി. കെഎസ്ആര്‍ടി സി പേരിന് മൂന്ന് സര്‍വ്വീസുകള്‍ മാത്രമാണ് വൈകീട്ട് ആറ് മണി വരെ നടത്തിയത്. ഇന്നലെ പുലര്‍ച്ചെ 3.15 ന് മൈസൂരിലേക്കും, രാവിലെ 8.45 നും ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും സുല്ത്താന്ബത്തേരിയിലേക്കുമാണ് സര്‍വ്വീസ് നടത്തിയത്. വൈകീട്ട് ആറ്മണിയ്ക്ക് ശേഷം പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം, കോട്ടയം, വയനാട്, കുറ്റിയാടി, മാനന്തവാടി ഭാഗത്തേക്ക് ഏതാനും സര്‍വ്വീസുകള്‍ മാത്രമാണ് കോഴിക്കോട് കെഎസ് ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് നടത്തിയത്. സാധാരണനിലയില്‍ സര്‍വീസ് നടത്തണമെന്നും ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് സഹായം തേടണമെന്നുമുള്ള എം ഡി എം ജി രാജമാണിക്യത്തിന്റെ നിര്‍ദ്ദേശം നടപ്പായില്ല അതേസമയം പരീക്ഷയും അഭിമുഖവും മാറ്റിവെക്കാത്ത പബ്ലിക് സര്‍വ്വീസ് കമ്മീഷന് നിലപാട് ഉദ്യോഗാര്‍ത്ഥികളെ വലച്ചു. ഓണ്‍ലൈന്‍ പരീക്ഷ, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ തുടങ്ങിയവ മാറ്റമില്ലാതെ നടത്തുമെന്നാണ് പി എസ് സി അധികൃതര്‍ അറിയിച്ചിരുന്നത്. അതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് പി എസ് സി പരീക്ഷകള്‍ക്കും അഭിമുഖത്തിനും ഹാജരായ വളരെ കുറച്ച് ഉദ്യോഗാര്‍ത്ഥികളും അതാത് കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഹര്‍ത്താല്‍ അനുകൂലികള്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: