കോഴിക്കോട്: റെയി ല്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ദീര്‍ഘദൂരയാത്രക്കാരാണ് ദുരിതം കൂടുതല്‍ അനുഭവിച്ചത്. ദൂരസ്ഥലങ്ങളിലേക്ക് പോകുന്നതിന് വാഹനങ്ങള്‍ കിട്ടാതെ വലയുകയായിരുന്നു അവര്‍. പാളയം ബസ് സ്റ്റാന്റ്, എരഞ്ഞിപ്പാലം വഴി മെഡിക്കല്‍ കോളജിലേക്ക് പോലീസ് ബസ് സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് സഹായകമായി. കെഎസ്ആര്‍ടിസി ബസ്സുകള്‍ പ്രതീക്ഷിച്ച് എത്തിയ ദീര്‍ഘദൂരയാത്രക്കാര്‍ ഏറെ നേരം കാത്തിരുന്നു മുഷിഞ്ഞു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അജീഷ് ഇന്നലെ പുലര്‍ച്ചെയാണ് കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയത്.
കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ബസ് കിട്ടാതായതോടെ കോഴിക്കോട്ടേക്ക് തീവണ്ടികയറി. കോഴിക്കോട്ടുനിന്നും ബസ് സര്‍വീസ് ഇല്ലെന്നറിഞ്ഞതോടെ മണിക്കൂറുകള്‍ കാത്തുനില്ക്കേണ്ടിവന്നു. തുടര്‍ന്ന് സ്വകാര്യ വാഹനം സംഘടിപ്പിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു.
ഭാരതം മുഴുവന്‍ കള്ളപ്പണത്തിനെതിരെ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളത്തില്‍ ഭരണ കക്ഷി തന്നെ എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നായിരുന്നു ഗുജറാത്തില്‍ നിന്നെത്തിയ സ്വാമി ഭഗവാന്ഗിരി ചോദിച്ചത്. കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ അനാവശ്യ ഹര്‍ത്താലുകള്‍ നട ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
ഭാരതയാത്രയുടെ ഭാഗമായാണ് സ്വാമി കോഴിക്കോട്ടെത്തിയത്. പേരാമ്പ്ര സ്വദേശി രഞ്ജിത്ത് തന്റെ കാറില്‍ സ്വാമിയെ അശോകപുരം ശാരദ അദൈ്വതാശ്രമത്തില്‍ എത്തിച്ചു. ഹര്‍ത്താലിനെക്കുറിച്ച് അറിയാതെയാണ് സ്വാമി എത്തിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി ഫിഫ കല്ലായിയുടെ പ്രവര്‍ത്തകരും രാവിലെ മൂതല്‍ തന്നെ റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടായിരുന്നു.
രാമനാട്ടുകര, എലത്തൂര്‍, ബേപ്പൂര്‍, വെളളിമാട്കുന്ന്, കാരപ്പറമ്പ്, വെസ്റ്റ് ഹില്‍, എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഫിഫകല്ലായി പ്രവര്‍ത്തകര്‍ സഹായകമായത്. പ്രസിഡന്റ് പി.എന്‍.എം. ഷമീര്‍, സെക്രട്ടറി കെ. സലിം, ഹാ രിസ്, സുധീര്‍, ജലീല്‍, നി ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം പ്രവര്‍ത്തകരാണ് യാത്രക്കാര്‍ക്ക് സഹായമായെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: