കോഴിക്കോട്: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. വാഹനങ്ങള്‍ നിരത്തിലിറക്കിയാണ് ജനങ്ങള്‍ തങ്ങളുടെ നിലപാട് അറിയിച്ചത്. ഓട്ടോറിക്ഷകളും നഗരത്തില്‍ സര്‍വീസ് നടത്തി. സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വീസ് നടത്താത്തതും നഗരത്തില്‍ കടകള്‍ അടച്ചിട്ടതുമാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹായകമായത്. ജനരോഷം ഭയന്ന് വാഹനങ്ങള്‍ തടയാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മെനക്കെട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍ കടകളില്‍ നല്ലൊരു ശതമാനം തുറന്ന് പ്രവര്‍ത്തിക്കുകയും, പതിവിലുമേറെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്തതോടെ ഹര്‍ത്താല്‍ ആഹ്വാനം ഭാഗികമായി. ജില്ലയിലെ ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുമ്പില്‍ പതിവുപോലെ തന്നെ ഇടപാടുകാര്‍ എത്തി. ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലും തുറന്ന് പ്രവര്‍ത്തിച്ച ബാങ്കുകളില്‍ പഴയ കറന്‍സികള്‍ നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും ജനം പതിവുപോലെയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: