പന്തീരാങ്കാവ്: ലോകമംഗളത്തിനും സമാധാനത്തിനും വേണ്ടി നടക്കുന്ന ശ്രീമംഗള സഹസ്രചണ്ഡീമഹായാഗത്തിനായി ഗണേശസാധനാകേന്ദ്രം ഒരുങ്ങി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന മഹായാഗത്തിന് തമിഴ്നാട് ശ്രീവിദ്യാ പരാംബികാ പീഠം മഠാധിപതി പ്രണവാനന്ദ സരസ്വത്യവധൂത സ്വാമികളാണ് നേതൃത്വം നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 130 ല്‍ പരം ആചാര്യ ശ്രേഷ്ഠന്മാര് യാഗത്തില്‍ പങ്കെടുക്കും. നിരവധി സംന്യാസിശ്രേഷ്ഠന്മാരും ആദ്ധ്യാത്മിക സാംസ്ക്കാരിക നേതാക്കളും വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്കാരിക സദസ്സില്‍ പങ്കെടുക്കും.
മഹായാഗം ദര്‍ശിക്കാനും വിവിധ വഴിപാടുകള്‍ക്കുമായി എത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് ഗണേശ സാധനാ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. 54,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പന്തല്‍. ഭക്ഷണപ്പുരയില്‍ ഒരേസമയം 750 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. യാഗം ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് നാല് നേരം ഭക്ഷണമൊരുക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി 20 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാഗം മുഴുവന്‍ സമയവും ഇരുന്നു കാണുന്നതിന് പ്രത്യേക ഗാലറി ഒരുക്കിയിട്ടുണ്ട്.
യാഗവേദിയില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ 8.30 വരെ വേദ പ്രാര്‍ത്ഥന, ഗണേശപൂജ, വാസ്തുശാന്തി, അങ്കുരാര്‍പ്പണം, രക്ഷാബന്ധനം, മഹാദീപാരാധന എന്നിവ നടക്കും. നാളെ പുലര്‍ച്ചെ അഞ്ചിന് ബാലഗണപതിഹോമത്തോടെയാണ് യാഗ കര്‍മ്മങ്ങള്‍ ആരംഭിക്കുക. വേദപാരായണം, മഹാഗണപതിപൂജ, മഹാസങ്കല്‍പ്പം, പുണ്യാഹവാചനം, പുസ്തകപൂജ, ഗ്രഹപ്രീതി, ദ്വാപരപൂജ, വേദികാര്‍ച്ചന, കലശപൂജ, ആവരണ അര്‍ച്ചന, ശ്രീദുര്‍ഗ്ഗാസപ്തശതീ പാരായണം, ശ്രീചക്ര നവാവരണപൂജ, മഹാദീപാരാധന, അമൃതഭോജനം, മഹാഗണപതി ആവരണ പൂജ, ശ്രീഏകപഞ്ചാശത് ഗണപതിമൂലമന്ത്രഹോമം, പൂര്‍ണ്ണാഹുതി, മഹാദീപാരാധന എന്നിവയുണ്ടാകും.
നാളെ രാവിലെ 10 ന് ജഗദ്ഗുരു ശങ്കരാചാര്യ കേശവാനന്ദ ഭാരതി സ്വാമികള്‍ ധ്വജാരോഹണം നടത്തുന്നതോടെ യാഗക്രിയകള്‍ ആരംഭിക്കും. ആഴ്വാഞ്ചേരി കൃഷ്ണന് തമ്പ്രാക്കള്‍, സാമൂതിരി ഉണ്ണി അനുജന് രാജ തുടങ്ങിയവര്‍ സന്നിഹിതരാവും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.
കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് ചടങ്ങില്‍വെച്ച് ഗണേശസാധനാ കേന്ദ്രം നല്കുന്ന യതീയാജ്ഞവല്ക്യ പുരസ്കാരം സമര്‍പ്പിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സ്വാമി അമൃതകൃപാനന്ദപുരി, ബ്രഹ്മചാരി മുകുന്ദചൈതന്യ, പാലാഞ്ചേരി സുബ്രഹ്മണ്യന് നമ്പൂതിരി, കുറ്റിയാട്ട് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി, അഡ്വ. ഗോവിന്ദ് കെ. ഭരതന്, ഡോ. കെ.എസ്. ചന്ദ്രകാന്ത്, ഡോ. കെ.എം. പ്രിയദര്ശന്ലാല് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്കാരിക സദസ്സില്‍ ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, മധുമണി അംബാ, കാ.ഭാ.സുരേന്ദ്രന്, സ്വാമി യോഗാനന്ദ സരസ്വതി, പറവൂര്‍ രാകേഷ് തന്ത്രികള്‍, ഡോ. പി.രാമന്, ത്രിവിക്രമന്‍ അടികള്‍, യോഗിനി ശാംബവി വിദ്യാംബ, കെ.പി. ശശികല ടീച്ചര്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഡോ. എം.ജി.എസ്.നാരായണന്, ആര്‍എസ്എസ് ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹന്‍, സ്വാമി ചിദാനന്ദപുരി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, സതീശന് ഭട്ടതിരിപ്പാട്, ഡോ. എം.ജി.ശശിഭൂഷണ്‍, പ്രൊഫ. വി.ടി.രമ, പി.ആര്. നാഥന്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബ്രഹ്മചാരി വിവേകാമൃതചൈതന്യ, എ.കെ.ബി.നായര്‍, സ്വാമി പ്രകാശാനന്ദ, അംബുജാനന്ദനാഥ സഹിത അനന്താംബ, കരുമാത്ര വിജയന് തന്ത്രികള്‍, കവി മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: