ന്യൂദല്‍ഹി: സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. പാക്കിസ്ഥാന് പങ്കുണ്ടെന്ന വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചു.
പാക്കിസ്ഥാന് മുദ്രകളോട് കൂടിയ ഭക്ഷണത്തിന്റെയും ഗ്രനേഡുകളുടെയും ചിത്രങ്ങള്‍, യു.എസ് മുദ്രകളോട് കൂടിയ റേഡിയോ സെറ്റുകള്‍ മുതലായവ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി നോര്‍തേണ്‍ ആര്‍മി കമാന്‍ഡ് ഓഫീസര്‍ വ്യക്തമാക്കി.
നേരത്തേ സംഭവത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ വെളിപ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാന് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ നടത്തുന്ന ആക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പാക്കിസ്ഥാന്റെ വിശദീകരണം. എന്നാല്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ നടപടിയെ കുറിച്ച് പാക്കിസ്ഥാന് വിശദീകരണം നല്കിയിരുന്നുമില്ല.
നവംബര്‍ 22 നാണ് സംഭവം. പ്രഭു സിംഗ് എന്ന സൈനികന്റെ തലയാണ് സൈന്യം അറുത്തുമാറ്റുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തത്. മറ്റ് രണ്ടു സൈനികരെ കൂടി പാക് സൈന്യം കൊലപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനി ബോര്‍ഡര്‍ ആക്ഷന്‍ ടീമായിരുന്നു ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: