ന്യൂദല്‍ഹി: ബിജെപി എംപിമാരും എംഎല്‍എമാരും ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് രേഖകള്‍ എത്രയും വേഗം സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. നോട്ട് അസാധുവാക്കിയ നവംബര്‍ 8ന് ശേഷമുള്ള ഇടപാടുകളുടെ രേഖകളാണ് നല്‍കേണ്ടത്. രേഖകള്‍ ശേഖരിക്കാനുള്ള ചുമതല പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
കള്ളപ്പണ നിക്ഷേപങ്ങള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പ്രതിപക്ഷ പാര്‍ട്ടികള്‍ കക്ഷിഭേദമന്യേ എതിര്‍ക്കുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളില്‍ സുതാര്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ പ്രധാനമന്ത്രി ആരംഭിച്ചത്.
രാഷ്ട്രീയം കള്ളപ്പണക്കാരുടെ വിഹാരകേന്ദ്രമെന്ന അവസ്ഥയ്ക്ക് അവസാനം കുറിക്കാനുള്ള മഹായജ്ഞമാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: