മഞ്ചേരി: നിലമ്പൂരില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ സംസ്കരിക്കരുതെന്ന് മഞ്ചേരി ജില്ലാ കോടതി ഉത്തരവിട്ടു.
കുപ്പുദേവരാജിന്റെ സഹോദരന് ശ്രീധരന്റെ ഹര്‍ജിയില്‍ മഞ്ചേരി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് തരത്തില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യത്തില്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വധിച്ചെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ സംഭവത്തില്‍ വ്യക്തത വരുന്നത് വരെ, മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ സഹോദരന് ഭാസ്കരനും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് കോടതിയെ സമീപിച്ചത്.
ഏഴുദിവസത്തേക്ക് മൃതദേഹം സംസ്്കരിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തോട് പ്രോസിക്യൂഷനും കാര്യമായ എതിര്‍പ്പുയര്‍ത്തിയില്ല. കൂടാതെ റീ പോസ്റ്റ് മോര്‍ട്ടം നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: