കൊല്ലം: മാര്‍ക്സിസ്റ്റ് ആക്രമണത്തിനും ഭീകരവാദത്തിനുമെതിരെ ഉണരൂ കേരളമേ എന്ന മുദ്രവാക്യവുമായി കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണം ഡിസംബര്‍ ഒന്നിന് നടക്കും. അനുസ്മരണത്തിന്റെ ഭാഗമായി എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും മണ്ഡലം കേന്ദ്രങ്ങളിലും രാവിലെ പുഷ്പാര്‍ച്ചനയും ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണവും നടക്കും.
മണ്ഡല കേന്ദ്രങ്ങളില്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍, രക്തദാനം,’ഭക്ഷണവിതരണം എന്നിവ നടക്കും. കേരളം കണ്ടതില്‍ ഏറ്റവും ക്രൂരവും പൈശാചികവുമായ രാഷ്ട്രീയ കൊലപാതകമാണ് ജയകൃഷ്ണന്‍മാസ്റ്ററുടേത്. യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനയിരിക്കെയാണ് കണ്ണൂര്‍ മൊകേരി യുപി സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ ജയകൃഷ്ണന്മാസ്റ്ററെ മൃഗീയമായി കൊലപ്പെടുത്തിയത്.
കൊലപാതകം നേരില്‍ കണ്ട കുഞ്ഞുങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട കൗണ്‍സിലിങിന് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെവന്നത്. രാഷ്ട്രീയസ്വാധീനത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിച്ച മാര്‍ക്സിസ്റ്റ് നേതൃത്വം ആശയയുദ്ധത്തിന് പകരം ആയുധയുദ്ധവുമായി ഇന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അധികാര തണലില്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് ഭീകരത നടമാടുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഭീകരവാദികളെ പോലും സംരക്ഷിച്ച് നിര്‍ത്തുന്ന സിപിഎം നിലപാടിനോടുള്ള ശക്തമായ താക്കീതുമായാണ് യുവമോര്‍ച്ച ഇത്തവണ ജയകൃഷ്ണന് മാസ്റ്റര്‍ ദിനം ആചരിക്കുന്നത്. ഡിസംബര്‍ ഒന്നിന് വൈകിട്ട് മൂന്നരക്ക് അനന്ദവല്ലീശ്വരത്ത് നിന്ന് ആരംഭിക്കുന്ന ബഹുജനറാലി ചിന്നക്കടയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്കുര്യന്‍ ഉദ്ഘാടനം ചെയ്യും. ബിജെപിയുടേയും യുവമോര്‍ച്ചയുടേയും സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എസ്.ജിതിന്‍ദേവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: