കൊല്ലം: മധുരയില്‍ പിടിയിലായ കൊല്ലം, മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യാനായി കൊല്ലത്തുനിന്നും അന്വേഷണസംഘം തമിഴ്നാട്ടിലേക്ക്. മധുരയില്‍ എന്‍ഐഎയാണ് പ്രതികളെ ഇന്നലെ പിടികൂടിയത്. ഇവര്‍ നിരോധിത തീവ്രവാദസംഘടനയായ അല്‍-ഉമയുടെ പുതിയ തീവ്രവാദഗ്രൂപ്പായ ബേസ് മൂവ്മെന്റിന്റെ പ്രവര്‍ത്തകരാണ്. ജൂണ്‍ 15ന് രാവിലെ 10.45 നോടെ ഉഗ്രശബ്ദത്തോടുകൂടിയ നടന്ന കൊല്ലം കളക്ട്രേറ്റ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
കളക്ട്രേറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാട്രഷറിക്ക് പിറകുവശത്തായി മുന്‍സിഫ് കോടതിക്ക് മുന്നിലായി ഉപയോഗിക്കാതെ ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ കെഎല്‍-1 ജി 603 എന്ന ജീപ്പിന്റെ സമീപത്താണ് സ്ഫോടനം നടന്നത്. അലൂമിനിയം പൗഡറും ഗണ്‍പൗഡറും ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റീല്‍ ബോംബ് ടൈമര്‍ ഉപയോഗിച്ചാണ് പൊട്ടിച്ചത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും പോലീസ് കണ്ടെടുത്തിരുന്നു. കുട്ടികള്‍ ഉപയോഗിക്കുന്ന ടിന് ബോക്സിലാണ് ബോംബ് വച്ചിരുന്നത്. കൊല്ലം എസിപി അന്വേഷണം നടത്തിയ കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലായിരുന്നു.
അതിനിടെ അന്വേഷണം പാതിവഴിയില്‍ നിലച്ചുവെന്നാരോപണവും ഉയര്‍ന്നു. തുടര്‍ന്ന് മലപ്പുറത്ത് സ്ഫോടനും ഉണ്ടായതോടെ അന്വേഷണം വീണ്ടും ആരംഭിക്കുകയായിരുന്നു. അതിനിടെ കേസന്വേഷണസംഘത്തില്‍ നിന്നും സംഭവം നടന്ന സ്റ്റേഷന്‍പരിധിയിലെ സിഐ ഒഴിവാക്കുകയും ചെയ്തിരുന്നു. സംഭവം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് നിലവില്‍ സന്നിധാനം ഡ്യൂട്ടിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: