ന്യൂദല്‍ഹി: ജയില്‍ ചാടിയെങ്കിലും പിടിയിലായ ഖാലിസ്ഥാന്‍ ഭീകരന് ഹര്‍മിന്ദര്‍ സിങ്ങ് മിന്റുവിന് പാക്ക് ബന്ധം. ഖാലിസ്ഥാന്‍ വിമോചന സേനയുടെ’ മേധാവിയായ സിങ്ങിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് രണ്ടു ഐഎസ്ഐക്കാരാണെന്ന് ദല്‍ഹി പോലീസ് കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ ഇയാള്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയിലെ രണ്ടു പേരുകള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.ഇവരില്‍ ഒരാള്‍ ലഹോര്‍ സ്വദേശിയാണ്. രണ്ടാമരെ പാക്ക് ചാരന് ജര്‍മ്മനിയിലാണ് താമസിക്കുന്നതെന്നാണ് സൂചന. ഇവിടെയാണ് ഖാലിസ്ഥാന്‍ വിമോചന സേനയുടെ ഒരു പ്രധാന താവളം.മിന്റു വെളിപ്പെടുത്തിയ പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
രണ്ടാഴ്ച മുന്‍പ് ജയിലാക്രമണത്തിന്റെ വിവരങ്ങള്‍ മിന്റുവിന് ലഭിച്ചിരുന്നു. ജയിലില്‍ കാര്യങ്ങള്‍ നീക്കാന്‍ ഇയാള്‍ക്ക് 25,000 രൂപയും ഇവര്‍ എത്തിച്ചിരുന്നു. ഇയാളെ പണം വാങ്ങി സഹായിച്ച ജയില്‍ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ നാഭ ജയിലില്‍ നിന്ന് ശനിയാഴ്ചയാണ് സിങ്ങും മറ്റഞ്ചുപേരും ചാടിയത്. ജയിലാക്രമിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മിന്റുവിനെ ഞായറാഴ്ച തന്നെ പിടികൂടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: