ന്യൂദല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ജനുവരി രണ്ടിന് ഭീകരാക്രമണം നടത്തിയത് നാലു ജെയ്ഷെ ഇ മുഹമ്മദ് ഭീകരരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ 6 പേരാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് അഹിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിംലി ഗ്രാമത്തിലെ ഗുല്പൂരിലുള്ള രാവി നദിയ്ക്ക് കുറുകെയുള്ള പാലം വഴിയാണ് ഭീകരര്‍ പത്താന്‍കോട്ടില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: