ന്യൂദല്‍ഹി: ദേശീയ യോഗാ നയം രൂപീകരിക്കുന്നതു സംബന്ധിച്ച് മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ദേശീയ യോഗാ നയം രൂപീകരിക്കുക, ഒന്നു മുതല്‍ എട്ടാം ക്ളാസുവരെ യോഗ പാഠ്യവിഷയമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദല്‍ഹിയിലെ അഭിഭാഷകന് അശ്വിനി കുമാര്‍ ഉപാധ്യായ, ബിജെപി ദല്‍ഹി വക്താവ് ജെസി സേത്ത് എന്നിവര്‍ നല്കിയ ഹര്‍ജികളിലാണ് കോടതി നടപടി.
വിദ്യാര്‍ഥികള്‍ക്ക് യോഗ, ആരോഗ്യ വിദ്യാഭ്യാസം എന്നിവയില്‍ നിലവാരമുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ മനുഷ്യവിഭവശേഷി മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കാനും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഭരണഘടനയുടെ 21ാം വകുപ്പുപ്രകാരം ആരോഗ്യം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. ആരോഗ്യത്തിനുള്ള സൗകര്യങ്ങള്‍ പൗരന്മാര്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്.
ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. എല്ലാ കുട്ടികള്‍ക്കും യോഗയും ആരോഗ്യവിദ്യാഭ്യാസവുമില്ലാതെ ആരോഗ്യം ഉറപ്പാക്കാനാവില്ല. അതിനാല്‍ യോഗയില്‍ ദേശീയ നയം അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: