കല്‍പ്പറ്റ : ജില്ലയില്‍ തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. വളരേ വേഗത്തിലാണ് രോഗം പടരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മണ്ഡരിയായിരു ന്നു പ്രധാന ഭീഷണി. കായ് ഫലം കുറയുമെങ്കിലും തെങ്ങിന് കാര്യമായ കേടുകള്‍ ഇല്ലായിരുന്നു.
എന്നാല്‍ മണ്ഡചീച്ചിലും ചെന്നീരൊലിപ്പും വ്യാപകമായതോടെ തെങ്ങുകള്‍ വ്യാപകമായി നശിക്കാന്‍ തുടങ്ങി. കാല്‍നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വയനാടന്‍ തേങ്ങയില്‍ വെളിച്ചെണ്ണയുടെ അളവു കുറവായിരുന്നു. വര്‍ഷത്തില്‍ ഒരു വിളവെടുപ്പ് എന്ന രീതിയായിരുന്നു. കാലാവസ്ഥാവ്യതിയാനത്തോടെ വയനാടന്‍ തേങ്ങയുടെ മൂപ്പ് കുറഞ്ഞു. തേങ്ങയിലെ എണ്ണയുടെ അളവ് കൂടി. ഇതോടെ കര്‍ഷകര്‍ എണ്ണക്കുരു എന്ന രീതിയില്‍ തെങ്ങിനെ കാണുകയും വ്യാപകമായി കൃഷിയിറക്കുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും പറയപ്പെ ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: