ആലപ്പുഴ: ഒന്നരകിലോ കഞ്ചാവുമായി ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍. ആലപ്പുഴ മുന്‍സിപ്പല്‍ കരളകം വാര്‍ഡില്‍ നടുവിലെ മുറിയില്‍ വീട്ടില്‍ വിഷ്ണു പ്രസാദ് (തോട്ടാത്തോട് വിഷ്ണു- 28) ആണ് അറസ്റ്റിലായത്. പുന്നമട കേന്ദ്രീകരിച്ച് വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് ഇയാളാണ്. ഒന്നരകിലോ കഞ്ചാവാണ് ഇയാളില്‍നിന്നും ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്.
സൗത്ത് എസ്ഐ എം.കെ. രാജേഷ്, സിപിഒമാരായ ശരത്ചന്ദ്രന്, ദിനുലാല്‍, പ്രവീഷ്, സുഭാഷ്, അരുണ്‍ എന്നിവരുള്‍പ്പെട്ട പോലീസ്സംഘമാണ് സീറോ ജെട്ടിക്കു സമീപത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി ഒരു പൊതിക്ക് 500 രൂപ എന്ന നിരക്കിലാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. വിദേശികളില്‍ നിന്നും 1000നു മേല്‍ രൂപ ഈടാക്കിയിരുന്നു.
ഇയാളുടെ പേരില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ആലപ്പുഴ ടൗണില്‍ ടൂറിസ്റ്റ് മേഖലയിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാന് നിയോഗിച്ച പ്രത്യേകസംഘത്തിന്റെ നിരീക്ഷണമാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
ആലപ്പുഴയിലെ മയക്കുമരുന്ന് ശ്യംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഇയാളുടെ അറസ്റ്റോടെ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ജില്ലാ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസിന്റെ തുടരന്വേഷണം ആലപ്പുഴ സൗത്ത് സിഐ കെ.എന്‍. രാജേഷ് ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: