കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി നടപടിക്കെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 15 നു പരിഗണിക്കാന്‍ മാറ്റി.
ഇന്ന് ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ അന്തിമവാദത്തിനായി ഡിസംബര്‍ 15 നു പരിഗണിക്കാമെന്ന് സിബിഐയുടെയും പിണറായിയടക്കമുള്ളവരുടെയും അഭിഭാഷകര്‍ സമ്മതിച്ചു. തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ എസ്എന്‍സി ലാവ്ലിന് എന്ന കനേഡിയന്‍ കമ്പനിക്ക് നല്‍കിയതില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായെന്നാണ് കേസ്.
എന്നാല്‍ 2013 നവംബറില്‍ സിബിഐ കോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. ഇതിനെതിരായാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: