ചേര്‍ത്തല: കള്ളപ്പണം കൈമാറാനെത്തിയവരെ മര്‍ദ്ദിച്ചു പണം തട്ടിയെടുത്ത സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കഞ്ഞിക്കുഴി നികര്‍ത്തില്‍ വീട്ടില്‍ കെ.ദീപു (21), വനസ്വര്‍ഗം വെളി വീട്ടില്‍ ടി. ടിന്‍സോ (23), കണിച്ചുകുളങ്ങര തളിയനാട്ട് എ. അമല്‍ജിത് (21), ചേര്‍ത്തല തെക്ക് കമ്പിയകത്ത് എസ്. സന്ദു (21) എന്നിവരെയാണ് നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കേസിലെ മറ്റ് പ്രതികളെ പിടികൂടുവാനോ പണത്തിന്റെ ഉറവിടം കണ്ടെത്താനോ പോലീസ് ശ്രമം നടത്തുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാക്കളായ ഐസക് പക്ഷക്കാര്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്. കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കണിച്ചുകുളങ്ങര മാര്‍ക്കറ്റിന് സമീപത്തെ വീട്ടിലാണ് ആക്രമണം നടന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹത്തിന് പണം ആവശ്യമുണ്ടെന്നും ആറരലക്ഷം രൂപ നല്കിയാല് പകരം അസാധുവായ ഏഴര ലക്ഷം രൂപ കൈമാറാമെന്ന വ്യവസ്ഥയില്‍ പണവുമായി എത്തിയ മണ്ണഞ്ചേരി സ്വദേശി രജീഷിനെയും സുഹൃത്ത് വരകാടി സ്വദേശിയും മുന്‍ എസ്എഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയുമായ ബോബസിനെയും ആക്രമിച്ച് പണം തട്ടിയെടുത്തന്നാണ് കേസ്. ബോബസിന്റെ കാറിലാണ് പണമെത്തിച്ചത്. രജീഷിന്റെ തലയ്ക്ക് പിന്നില്‍ വടികൊണ്ടും ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് ഇടതുചെവിയുടെ ഭാഗത്ത് അടിച്ചെന്നും ഇതോടെ നിലത്തു വീഴുകയും നിലവിളിച്ചപ്പോള്‍ തോക്കുചൂണ്ടി വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
അക്രമികള്‍ തട്ടിയെടുത്ത ആറരലക്ഷം രൂപയില്‍ രണ്ടരലക്ഷം രജീഷിന്റെയും ബാക്കി ബോബസിന്റേതുമാണെന്നാണ് മൊഴി. എസ്.എഫ്.ഐ നേതാവായ ബോബസിനെ വാദി പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അക്രമം നടന്ന വീടോ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളോ പോലീസ് ഇനിയും കണ്ടെത്തിയിട്ടില്ല.
മുഴുവന്‍ പ്രതികളെയും പിടികൂടിയതിനുശേഷമേ അക്രമം നടന്ന വീട്ടില്‍ കഴിയുന്നവരെ പ്രതി ചേര്ക്കുകയുള്ളെന്നും പണം കണ്ടെത്തിയ ശേഷമേ ഇതിന്റെ സ്രോതസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയുള്ളെന്നും ഡിവൈഎസ്പി വൈ.ആര് റസ്റ്റം പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി ഇന്ന് സ്ഥലത്ത് എത്തിക്കും. അതിനിടെ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ പോലീസ് ഉപേക്ഷ കാണിക്കുകയാണ്. ഡിവൈഎഫ്ഐയിലെ ഒരുവിഭാഗവും പോലീസിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: