തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെതിരെ ജോലി സമയത്ത് ഓഫീസ് പ്രവര്‍ത്തനം മുടക്കി എന്‍ജിഒ വനിതാ യൂണിയന്റെ സെക്രട്ടേറിയറ്റ് ധര്‍ണ്ണ.
വനിത ധര്‍ണ്ണയില്‍ പുരുഷ ജീവനക്കാരും ഒപ്പം ചേര്‍ന്നതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം രണ്ടാം ദിവസവും സ്തംഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനെ തുടര്‍ന്നും ഇതു തന്നെയായിരുന്നു അവസ്ഥ. ഓഫീസ് പ്രവര്‍ത്തനം മുടക്കി ആഘോഷങ്ങളോ മറ്റ് പരിപാടികളോ പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം പാടെ തള്ളിക്കളയുന്ന തരത്തിലാണ് പാര്‍ട്ടിയുടെ പോഷക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ സ്ത്രീ ജീവനക്കാരില്‍ അധികം പേരും പങ്കെടുത്തത് സ്ഥലം മാറ്റഭീഷണി ഭയന്നാണ്. രാവിലെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ വനിതാ യൂണിയന് നേതാക്കളുടെ നേതൃത്വത്തില്‍ സ്ത്രീ ജീവനക്കാര്‍ സമരത്തിനായി ഓഫീസ് വിട്ട് പോയിരുന്നു.
ധര്‍ണ്ണക്ക് ജീവനക്കാരെ സംഘടിപ്പിക്കാനായി യൂണിയന് നേതാക്കള്‍ നേരിട്ട് ഓഫീസില്‍ എത്തി ജീവനക്കാരെ വിളിച്ചിറക്കി. പലരും ഹാജര്‍ ബുക്കില്‍ ഒപ്പുവച്ച ശേഷമാണ് ധര്‍ണ്ണയില്‍ പങ്കെടുത്തത്.
കറന്‍സി റദ്ദാക്കല്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷാനിയമ പ്രകാരം വെട്ടിക്കുറച്ച റേഷന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റ് ധര്‍ണ്ണ. ഉച്ചയോടെ ധര്‍ണ്ണ സമാപിച്ചെങ്കിലും പലരും ഓഫീസില്‍ പോകാതെ വീട്ടിലേക്ക് യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: