ന്യൂദല്‍ഹി: നോട്ടുമാറ്റാന്‍ അനുമതി നല്‍കാത്ത റിസര്‍വ്വ് ബാങ്ക് നിലപാടിനെതിരെ കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചു. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നോട്ടുമാറ്റി നല്കാന് അനുമതി നല്‍കാത്ത നടപടി വിവേചനപരമാണെന്നാണ് ആരോപണം. വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കും.
സംസ്ഥാനത്തെ പതിനാല് ജില്ലാ സഹകരണ ബാങ്കുകളും സംയുക്തമായാണ് സുപ്രീംകോടതിയെ സമീപിച്ചത്. നോട്ടുകള്‍ മാറ്റി നല്‍കാനും പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനും സ്വകാര്യ ബാങ്കുകള്‍ക്കടക്കം അനുമതി നല്‍കിയെങ്കിലും ജില്ലാ സഹ. ബാങ്കുകളെ ഒഴിവാക്കിയതിനെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. നോട്ടുകള്‍ പിന്‍വലിച്ച ശേഷം ആദ്യ നാലു ദിവസങ്ങള്‍ നോട്ട് മാറ്റി നല്‍കാനും പണം സ്വീകരിക്കാനും അനുമതി നല്‍കിയതാണ്. നവംബര്‍ 14ന് ഇതു റിസര്‍വ് ബാങ്ക് തടഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം നിരോധനം നടപ്പാക്കിയത് എന്തിനെന്ന് വ്യക്തമല്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
ഭരണഘടനയുടെ 14, 19, 21 അനുഛേദങ്ങളുടെ ലംഘനമാണ് റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ബാങ്കുകളുടെ വാദം. കേരളത്തിലെ പതിനാല് സഹകരണ ബാങ്കുകളിലുമായി ഏകദേശം ഒരു ലക്ഷം കോടിയിലധികം നിക്ഷേപമാണുള്ളത്. പുതിയ സാഹചര്യത്തില്‍ നിക്ഷേപങ്ങള്‍ ജനങ്ങള്‍ പിന്‍വലിക്കുകയാണെന്നും ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നതായും ഹര്‍ജിയില്‍ പരാതിപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: