ഇരിട്ടി: നിറയെ ലോഡുമായി എത്തിയ കണ്ടെയ്നര്‍ ലോറി ഇരിട്ടി പാലത്തില്‍ കുടുങ്ങി ഒരു മണിക്കൂറോളം നേരം പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് നിറയെ പോളിയൂറിത്തെയ്ന്‍ ഫോമുമായി പോവുകയായിരുന്ന ലോറിയാണ് പാലത്തില്‍ ഇന്നലെ രാവിലെ 11.30 തോടെ പാലത്തിന്റെ നടുവിലെ ഇരുമ്പ് ക്രോസ് ബാറുകളില്‍ കുടുങ്ങി നിന്നത്. ഇതോടെ ഇരിട്ടി പാലം കടന്നു ഉളിക്കല്‍, തളിപ്പറമ്പ്, കൂട്ടുപുഴ, എടൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ച് ഇരിട്ടി ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ ഇരു ഭാഗങ്ങളിലുമായി കുടുങ്ങിക്കിടന്നു.
തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ കഴിഞ്ഞുള്ള ദിവസമായതിനാല്‍ ഉണ്ടായ വാഹന ബാഹുല്യം മൂലം ഇരിട്ടി പാലം മുതല്‍ പയഞ്ചേരി മുക്ക് വരെയും തളിപ്പറമ്പ് റോഡില്‍ തന്തോട് വരെയും, കൂട്ടുപുഴ റോഡില്‍ കല്ലുമുട്ടി വരെയും വാഹനനിര നീണ്ടു. ഇരിട്ടി അഗ്നിശമനസേനയും നാട്ടുകാരും മറ്റും ചേര്‍ന്ന് ലോഡുകള്‍ ഇറക്കി ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ ആയത്.
പാലത്തിലെ വാഹനഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡുകള്‍ ഉണ്ടെങ്കിലും ലോറി കയറി വന്ന ഭാഗത്ത് നിന്നിരുന്ന ഹോം ഗാര്‍ഡിന്റെ പിഴവാണ് ഗതാഗത തടസ്സത്തിനിടയാക്കിയത് എന്ന ആരോപണം പലകോണുകളില്‍ നിന്നും ഉണ്ടായി. മുന്‍പും പലതവണയും ഇതേ ഹോം ഗാര്‍ഡിന്റെ പിഴവ് മൂലം പാലത്തില്‍ ഗതാഗത തടസ്സം ഉണ്ടായതായി ടൗണിലെ ഓട്ടോ െ്രെഡവര്‍മാര്‍ ആരോപണമുന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: