കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
സര്‍വ്വശിക്ഷാ അഭിയാന് നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അക്ഷരബോധത്തോടെയും ചിഹ്നബോധത്തോടെയും എഴുതാനും വായിക്കാനും സാധിക്കുന്നില്ല എന്ന പരാതി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 15 സ്കൂളുകളില്‍ ട്രൈഔട്ട് നടത്തി വിജയം കൈവരിച്ച പരിപാടി കണ്ണൂര്‍ ജില്ലയിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി. അമ്പതോളം വര്‍ക്ക് ഷീറ്റുകള്‍, പാഠാനുബന്ധമായ പ്രവര്‍ത്തന കാര്‍ഡുകള്‍, മസ്തിഷ്ക പ്രക്ഷാളത്തിന് പര്യാപ്തമായ വീഡിയോ ക്ലിപ്പിങ്ങ്സ് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ ശേഷി കുട്ടികളില്‍ ഉറപ്പാക്കുന്നത്. കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സിയുടെ നേതൃത്വത്തിലാണ് ഇന്ന് ഇതിന്റെ പ്രഥമ ശില്‍പ്പശാല താവക്കര ഗവ യുപി സ്കൂളില്‍ നടന്നത്. അക്ഷരബോധവും വായനാശേഷിയും കൈവരിച്ചിട്ടില്ലാത്ത നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികളും അമ്പതോളം അധ്യാപകരുമാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ നോര്‍ത്ത് ബിപിഒ കൃഷ്ണന് കുറിയ പദ്ധതി വിശദീകരിച്ചു. എഇഒ കെ.വി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: